ഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ ശശി തരൂര്‍ എം.പി, മാധ്യമപ്രവര്‍ത്തകനായ രാജ്ദീപ് സര്‍ദേശായി, മൃണാല്‍ പാണ്ഡെ എന്നിവര്‍ക്കെതിരെ ഹരിയാനയിലും രാജ്യദ്രോഹക്കേസ് രജിസ്റ്റര്‍ ചെയ്തു. ഇത് മൂന്നാമത്തെ സംസ്ഥാനമാണ് ഇവര്‍ക്കെതിരെ ഒരേ സംഭവത്തില്‍ രാജ്യദ്രോഹക്കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ജര്സയില് നിന്നുള്ള മഹാബീര് സിങ്ങിന്റെ പരാതിയിലാണ് കേസ്.
രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തെറ്റായ കാര്യങ്ങളാണ് ഇവര്‍ ട്വീറ്റ് ചെയ്തതെന്ന് മഹാബീര് സിങ്ങ് പരാതിയിൽ പറയുന്നു. പരാതിയില്‍ ഗുരുഗ്രാം പൊലീസ് ഉടന്‍തന്നെ കേസെടുക്കുകയായിരുന്നു. സഫര്‍ ആഗ, വിനോദ് കെ ജോസ് തുടങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും ഗുരുഗ്രാം സൈബര്‍ സെല്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു.
റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെ കര്ഷകന് മരണമടഞ്ഞതുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളില്‍ തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് കാണിച്ചാണ് ഹരിയാന പോലീസ് കേസെടുത്തത്.
നേരത്തേ, ഇതേ സംഭവത്തില്‍ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് പോലീസും രാജ്യദ്രോഹക്കുറ്റം ചുമത്തി ശശി തരൂരിനും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരേ കേസെടുത്തിരുന്നു.
Discussion about this post