കേരളത്തിന്റെ പ്രതീക്ഷയായി ഉമ്മന്‍ചാണ്ടി വരുമെന്ന് പറയുന്നവര്‍ മലയാളികളുടെ ഓര്‍മ്മശക്തിയെ പരീക്ഷിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അഞ്ചുവര്‍ഷം മുമ്പ് ഉമ്മന്‍ചാണ്ടി സ്ഥാനഭ്രഷ്ടനായി മാറിയത് ജനങ്ങള്‍ മറന്നിട്ടില്ല. മുസ്ലിംലീഗ് പറയുന്നതിന് അനുസരിച്ച് തുള്ളുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ശബരിമല കാര്യത്തില്‍ യു.ഡി.എഫ് നിലപാട് ആത്മാര്‍ത്ഥതയില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രക്ഷോഭകാലത്ത് തിരിഞ്ഞു നോക്കാത്ത ഉമ്മന്‍ചാണ്ടി ഇപ്പോള്‍ ശബരിമലയെ പറ്റി പറയുന്നത് കണ്ണില്‍പ്പൊടിയിടല്‍ തന്ത്രമാണ്. വിശ്വാസികളെ സഹായിച്ചത് ആരാണെന്ന് അവര്‍ക്കറിയാം. ശബരിമലയില്‍ ഇനി ആര് വിചാരിച്ചാലും യുവതികളെ കയറ്റാനാകില്ല. സുപ്രീംകോടതി റിവ്യൂ പെറ്റീഷന് അനുവദിച്ചതോടെ സംസ്ഥാനസര്‍ക്കാര്‍ തോറ്റു കഴിഞ്ഞു. ശബരിമല വികസനത്തിന് ഏറ്റവും അനിവാര്യമായ ശബരി റെയില്‍പാത ഇല്ലാതാക്കിയത് ഉമ്മന്‍ചാണ്ടിയാണ്. ഉമ്മന്‍ചാണ്ടിയുടെ കോട്ടയം രാഷ്ട്രീയമാണ് ശബരി റെയില്‍പാത അട്ടിമറിച്ചതെന്നും സുരേന്ദ്രന് പറഞ്ഞു.
Discussion about this post