ഡൽഹി: ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചു. 12.5 ശതമാനത്തില്‍ നിന്ന് 10 ശതമാനമായാണ് കുറച്ചത്. സ്വര്‍ണത്തിന്റെ കള്ളക്കടത്തിന് തടയിടുന്നതിന്റെ ഭാഗമായാണ് തീരുവ കുറച്ചിരിക്കുന്നത്.
നിലവില്‍ സ്വര്‍ണത്തിന് 12.5% ഇറക്കുമതി തീരുവയാണുള്ളത്. സ്വര്‍ണം, വെള്ളി എന്നിവയുടെ കസ്റ്റംസ് തീരുവ 12.5 ശതമാനത്തില്‍ നിന്ന് 7.5 ശതമാനമായി കുറച്ചു. സ്വര്‍ണ്ണ, വെള്ളി ആവശ്യകതകളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുകയാണ്. 2019 ജൂലൈയില്‍ തീരുവ 10 ശതമാനത്തില്‍ നിന്ന് ഉയര്‍ത്തിയതിനാല്‍ വിലയേറിയ ലോഹങ്ങളുടെ വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്.
ലോക്ക് ഡൗണ്‍ വ്യോമ ഗതാഗതത്തെ ബാധിച്ചതിനാല്‍ കര മാര്‍ഗമുളള സ്വര്‍ണക്കടത്ത് വര്‍ധിച്ചെന്നാണ് വിലയിരുത്തല്‍. ഒരു കിലോ സ്വര്‍ണക്കട്ടിക്ക് ഇപ്പോഴത്തെ വില നികുതിയെല്ലാം ഉള്‍പെടെ അമ്പത് ലക്ഷം രൂപയ്ക്ക് മുകളിലാണ്.
Discussion about this post