തെഹറാൻ: പാകിസ്ഥാനിൽ ഇറാന്റെ മിന്നലാക്രമണം. തെക്ക് കിഴക്കൻ ഇറാനിലെ ക്വേഡ്സ് താവളത്തിൽ നിന്നുള്ള സൈനിക സംഘമാണ് സര്‍ജിക്കൽ മിന്നാലാക്രമണത്തിൽ പങ്കെടുത്തത്. ഇറാന്റെ എലൈറ്റ് റെവലൂഷനറി ഗാര്‍ഡ്സ് (ഐആര്‍ജിസി) ആണ് ആക്രമണം നടത്തിയത്.
അതിര്‍ത്തി സേന വഹാബി ഭീകരര്‍ തടവിലാക്കിയ ഇറാന്റെ രണ്ട് അതിര്‍ത്തി സേനാംഗങ്ങളെ മോചിപ്പിക്കുന്നതിനായിരുന്നു ആക്രമണമെന്ന് ഇറാൻ സൈന്യം പ്രസ്താവനയിൽ അറിയിച്ചു. രക്ഷപെടുത്തിയ സൈനികർ ഇറാനിലേക്ക് തിരികെ എത്തിയെന്ന് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
2018 മുതൽ പാക് തടവിൽ കഴിയുകയായിരുന്ന രണ്ട് സൈനികരെ മോചിപ്പിക്കാനായിരുന്നു മിന്നലാക്രമണം നടത്തിയത്. തുര്‍ക്കി വാര്‍ത്താ ഏജൻസിയായ അനാഡോലുവാണ് വാര്‍ത്ത പുറത്തുവിട്ടത്.
2018 ഒക്ടോബര്‍ 16നാണ് ജെയ്ഷ് ഉൽ അദൽ എന്ന സംഘടന 12 ഐആര്‍ജിസി സേനാംഗങ്ങളെ തട്ടിക്കൊണ്ടുപോയത്. പാക് ഇറാൻ അതിര്‍ത്തിയായ ബലൂചിസ്ഥാന്‍ പ്രവശ്യയിലെ മെര്‍ക്കാവ നഗരത്തിൽ നിന്നാണ് സൈനികരെ തട്ടിക്കൊണ്ടു പോയിരുന്നത്.
ഇവരുടെ മോചനത്തിനായി ഇരുരാജ്യങ്ങളും സൈനിക തലത്തില്‍ സംയുക്ത കമ്മിറ്റികളും രൂപീകരിച്ചിരുന്നു. അതിന് ശേഷം തട്ടിക്കൊണ്ടു പോയ അഞ്ചു പേരെ 2018 നംവബറിൽ ഇറാൻ തന്നെ മോചിപ്പിച്ചു. നാല് പേരെ പാക് സൈന്യവും മോചിപ്പിച്ചു. ബാക്കിയുള്ളവരെ മോചിപ്പിക്കാനായിരുന്നു ഇറാന്റെ നടപടി.
Discussion about this post