പുതുച്ചേരി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ സമൂഹമാധ്യമത്തില്‍ വധഭീഷണി മുഴക്കിയ ആള് അറസ്റ്റിൽ. ആരെങ്കിലും അഞ്ച് കോടി രൂപ നല്കിയാല് നരേന്ദ്ര മോദിയെ കൊല്ലാമെന്നാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
പുതുച്ചേരി, ആര്യന്‍കുപ്പം ഗ്രാമവാസിയായ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന് സത്യാനന്ദം(43) ആണ് വ്യാഴാഴ്ച അറസ്റ്റിലായത്. ഇയാളെ പ്രാദേശിക കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷനുകള്‍ 505 (1), 505 (2) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയെ കൊല്ലാന്‍ തയാറാണെന്നും അതിന് അഞ്ച് കോടി രൂപ നല്കാന് ആരാണ് തയ്യാറെന്നും ചോദിച്ചായിരുന്നു ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റെന്ന് പോലീസ് പറഞ്ഞു. പ്രദേശത്തെ ടാക്സി ഡ്രൈവര്‍ വ്യാഴാഴ്ച പോസ്റ്റ് ശ്രദ്ധിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
Discussion about this post