ഡല്‍ഹി: കോവിഡ് വാക്സിന് നൽകിയതിന് ഇന്ത്യന്‍ ജനതയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദിയറിച്ച് ഡൊമിനിക്കന്‍ പ്രധാനമന്ത്രി റൂസ്വെല്‍റ്റ് സ്കെരിറ്റ്. രാജ്യത്തെ ജനങ്ങളുടെ പ്രാര്‍ത്ഥന ഫലം കണ്ടുവെന്നും ഇത്രവേഗത്തില്‍ ഇന്ത്യയുടെ വാക്സിന് ലഭിക്കുമെന്ന് കരുതിയില്ലെന്നും വാക്സിന് ഏറ്റുവാങ്ങിയതിന് പിന്നാലെ റൂസ്വെല്‍റ്റ് സ്കെരിറ്റ് പറഞ്ഞു.
രാജ്യത്തിന്റെ പ്രാര്‍ഥന ഇത്ര വേഗത്തില്‍ ഫലംകാണുമെന്ന് കരുതിയില്ല. 72,000 ജനസംഖ്യ മാത്രമുള്ള ഒരു ചെറിയ രാജ്യത്തിന്റെ അഭ്യര്‍ഥന പരിഗണിച്ച് വാക്സിന് നൽകിയതിന്റെ എല്ലാ ബഹുമതിയും മോദിക്കാണെന്നും റൂസ്വെല്‍റ്റ് സ്കെരിറ്റ് വ്യക്തമാക്കി.
ചൊവ്വാഴ്ചയാണ് ഇന്ത്യന്‍ നിര്‍മിത ഓക്സ്ഫഡ്-ആസ്ട്രാസെനക വാക്സിന് വഹിച്ചുള്ള വിമാനം ഡൊമിനിക്കന്‍ വിമാനത്താവളത്തിലെത്തിയത്. വാക്സിന് ആവശ്യപ്പെട്ട് ജനുവരി 19 നാണ് ഡൊമിനിക്കന്‍ സര്‍ക്കാര്‍ ഇന്ത്യയെ സമീപിച്ചത്. 72,000 ത്തോളം മാത്രം ജനസംഖ്യയുള്ള രാജ്യത്തേക്ക് 35,000 ഡോസ് വാക്സിനാണ് ആദ്യഘട്ടത്തില്‍ ഇന്ത്യ കയറ്റി അയച്ചത്. തികച്ചും സൗജന്യമായാണ് ഇന്ത്യ വാക്സിൻ നൽകിയത്.
വാക്സിന് കയറ്റുമതിയില്‍ മോദിക്ക് നന്ദിയറിച്ച് റൂസ്വെല്‍റ്റ് കത്തയക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം വാക്സിനുമായെത്തിയ വിമാനത്തെ ഡൊമിനിക്കന്‍ പ്രധാനമന്ത്രിയും ക്യാബിനറ്റ് മന്ത്രിമാരും ചേര്‍ന്നാണ് സ്വീകരിച്ചത്. വാക്സിന് അടങ്ങിയ ബോക്സുകള്‍ വിമാനത്തില്‍നിന്ന് ഇറക്കാനും പ്രധാനമന്ത്രിയും മന്ത്രിമാരും സഹായിച്ചിരുന്നു.
വിദേശരാജ്യങ്ങളിലേക്കുള്ള വാക്സിന് കയറ്റുമതിയുടെ ഭാഗമായി ഇതിനോടകം ഉഗാണ്ട, നമീബിയ, മൊറോക്കോ ഉള്‍പ്പെടെയുള്ള 25 രാജ്യങ്ങളിലേക്ക് 24 മില്യണ്‍ വാക്സിന് ഡോസുകള്‍ ഇന്ത്യ കയറ്റുമതി ചെയ്തിട്ടുണ്ട്.
Discussion about this post