Saturday, July 19, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘മരിച്ചാലും മറക്കില്ല ഇവനെ, ഇവനാണ് എന്റെ ജീവിതം തകര്‍ത്തത്’, കോടതിമുറിയില്‍ ഷാജഹാനെ കണ്ടു പൊട്ടിക്കരഞ്ഞ് വിതുര പെണ്‍കുട്ടി

തന്നെ തടങ്കലിൽ വെച്ചിരുന്നപ്പോൾ ഷാജഹാനിൽനിന്ന് കഠിനമായ ഉപദ്രവം നേരിടേണ്ടിവന്നു. ഇയാളെ തനിക്ക് ഭയമാണെന്ന് 2019 ജനുവരി 23-ന് പെൺകുട്ടി കോടതിയിൽ ബോധിപ്പിച്ചിരുന്നു.

by Brave India Desk
Feb 12, 2021, 10:07 am IST
in Kerala
Share on FacebookTweetWhatsAppTelegram

കോട്ടയം: ‘മരിച്ചാലും മറക്കില്ല, എന്നെ ഒരുപാട് ഉപദ്രവിച്ചതാണ്’-വിതുര സ്ത്രീപീഡനക്കേസിലെ ഇരയായ പെൺകുട്ടി കോടതിയിൽ നൽകിയ മൊഴിയാണിത്. വിചാരണയ്ക്കിടെ ഒന്നാം പ്രതി കൊല്ലം കടയ്ക്കൽ ജുബൈന മൻസിലിൽ സുരേഷ് എന്ന ഷാജഹാനെ പ്രത്യേക കോടതിയിൽ തിരിച്ചറിഞ്ഞ സമയത്താണ് പെൺകുട്ടി ഈ മൊഴി നൽകിയത്. പ്രതിയെ കണ്ട പെൺകുട്ടി അന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 2019 ജനുവരി 15-നായിരുന്നു ഇത്. എല്ലാ കേസിലെയും ഒന്നാം പ്രതിയാണ് ഇയാൾ.

ഈ മൊഴിയാണ് കേസിൽ നിർണായകമായത്. പ്രതിക്ക്‌ സുരേഷ് എന്നും ഷാജഹാൻ എന്നും പേരുണ്ട്.തന്റെ പേര് ഷാജഹാൻ എന്നാണെന്നും കേസിലെ യഥാർഥ പ്രതിയല്ല താനെന്നും ഇയാൾ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ, പെൺകുട്ടി ഇയാളെ തിരിച്ചറിഞ്ഞതോടെ ആ വാദം പൊളിഞ്ഞു. കേസിലെ ഏക പ്രതിയും ഷാജഹാന്‍ ആണ്. അതേസമയം കേസിലെ ആദ്യ രണ്ടു ഘട്ടങ്ങളില്‍ യുവതി പ്രതികളെ തിരിച്ചറിയാതിരുന്നതോടെയാണ് കേസിലെ മറ്റ് പ്രതികളെ വിട്ടയച്ചത്.

Stories you may like

വെന്‍റിലേറ്റര്‍ നൽകിയില്ല ; ഭിന്നശേഷിക്കാരിയായ 16കാരിയുടെ മരണത്തിന് കാരണം ആശുപത്രിയുടെ അനാസ്ഥയെന്ന് കുടുംബം

തിരൂരിൽ ഒരു പച്ച മൂർഖൻ ; ലീഗ് അനുഭാവിയാണോ എന്ന് സംശയം;പൊട്ടിച്ചിരിപ്പിച്ച് കമന്റുകൾ

എന്നാല്‍ ഷാജഹാന്‍ പലതവണ തന്നെ പീഡിപ്പിച്ചെന്നും, മറ്റു പലര്‍ക്കും കാഴ്ചവച്ചുവെന്നും മൂന്നാം കോടതി വിചാരണയില്‍ യുവതി മൊഴി നല്‍കിയിരുന്നു. അതിനുപുറമെ കൊല്ലുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. നാട്ടുകാരിയായ അജിതാബീഗം ആണ് തന്നെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്.പിന്നീട് അവര്‍ തന്നെ ഷാജഹാനെ കൈമാറിയതെന്നും അന്ന് പ്രായപൂര്‍ത്തി ആയിരുന്നില്ല എന്നും യുവതി കോടതിയില്‍ വ്യക്തമാക്കി.

എറണാകുളം അത്താണിയിലെ വീട്ടിലാണ് ഷാജഹാന്‍ തന്നെ പാര്‍പ്പിച്ചത്. തുടര്‍ന്ന് കാറില്‍ എറണാകുളത്തെ ഒരു മുന്തിയ ഹോട്ടലില്‍ എത്തിച്ചു. പിന്നീട് അവിടെ ഉണ്ടായിരുന്ന ഒരാള്‍ തന്നെ പീഡിപ്പിച്ചതായും യുവതി വെളിപ്പെടുത്തിയിരുന്നു.തന്നെ തടങ്കലിൽ വെച്ചിരുന്നപ്പോൾ ഷാജഹാനിൽനിന്ന് കഠിനമായ ഉപദ്രവം നേരിടേണ്ടിവന്നു. ഇയാളെ തനിക്ക് ഭയമാണെന്ന് 2019 ജനുവരി 23-ന് പെൺകുട്ടി കോടതിയിൽ ബോധിപ്പിച്ചിരുന്നു. നടന്‍ ജഗതി ശ്രീകുമാര്‍ ഉള്‍പ്പെടെ പ്രതിചേര്‍ക്കപ്പെട്ടതോടെയാണ് കേസ് സാമൂഹ്യ ശ്രദ്ധയാകര്‍ഷിച്ചത്.

കങ്കണയ്ക്കെതിരെ കച്ചമുറുക്കി മധ്യപ്രദേശിലെ കോൺഗ്രസും: സംരക്ഷണം ഒരുക്കി കേന്ദ്രം

ഒമ്പതു മാസം നീണ്ട ക്രൂരപീഡനം ആണ് പെണ്‍കുട്ടി നേരിട്ടത്. തടങ്കലിൽവെച്ച് നിരവധി പേർ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ താൻ എതിർത്തിരുന്നു. ആ സമയത്തൊക്കെ ഷാജഹാന്‍ തന്നെ മാരകമായി മർദിച്ചെന്നും പെൺകുട്ടി പരാതിപ്പെട്ടു. മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിൽ ഇരയെ എത്തിച്ച് പ്രതി ദുരുപയോഗം ചെയ്തിരുന്നെന്നും കണ്ടെത്തിയിരുന്നു.

ക്രൈബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. പലയിടത്തും പല പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ഹൈദരാബാദിലെ ഇത്തരം കണ്ണികളെ ചോദ്യം ചെയ്തപ്പോഴാണ് പ്രതിയെക്കുറിച്ചുള്ള വിവരം കിട്ടുന്നത്. ഒളിവിലായിരുന്ന പ്രതിയെ അങ്ങനെയാണ് ഹൈദരാബാദിൽവെച്ച് അറസ്റ്റ് ചെയ്യുന്നത്.

Tags: Vithura rape case
Share42TweetSendShare

Latest stories from this section

പെരുമഴയാണേ…സംസ്ഥാനത്ത് റെഡ്,ഓറഞ്ച് അലർട്ടുകൾ

വിദ്യാരംഭം മത ചടങ്ങല്ല, കേരള സംസ്കാരത്തിന്റെ ഭാഗമാണെന്ന് കെ ടി ജലീൽ ; രൂക്ഷ വിമർശനവുമായി മുസ്ലീം മതവിശ്വാസികൾ

പ്രായപൂർത്തിയാകും മുൻപേ ഗർഭിണി: അനാഥാലയ നടത്തിപ്പുകാരിയുടെ മകനെതിരെ പോക്‌സോ കേസ്

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

Discussion about this post

Latest News

ഹിന്ദു പെൺകുട്ടികളെ വശീകരിക്കാൻ മോദിയുടെ പടം വെച്ചുള്ള ലെറ്റർപാഡ് ; ‘ഭാരത് പ്രതികർത്ത് സേവാ സംഘ്’ ചങ്കൂർ ബാബയുടെ കൂട്ടാളിയുടേതെന്ന് കണ്ടെത്തൽ

അൻമോൾ ഗഗൻ മാൻ എംഎൽഎ സ്ഥാനം രാജിവെച്ചു ; പഞ്ചാബിൽ എഎപിക്ക് വൻ തിരിച്ചടി

അന്ന് ഇന്ത്യയെ തകർത്തെറിഞ്ഞ നിമിഷമാണ് ഏറ്റവും മികച്ച ഓർമ്മ, അവന്മാരുടെ കാണികൾ…; ആന്ദ്രേ റസ്സൽ പറയുന്നത് ഇങ്ങനെ

എയർ ഇന്ത്യ അപകടത്തെക്കുറിച്ച് അപകീർത്തികരമായ വാർത്ത നൽകി ; റോയിട്ടേഴ്‌സിനും ഡബ്ല്യുഎസ്ജെക്കും വക്കീൽ നോട്ടീസ് അയച്ച് പൈലറ്റുമാരുടെ സംഘടന

ഗില്ലിന്റെ ജേഴ്സി നമ്പർ അയാൾക്കുള്ള ആദരവ്, ഇതിഹാസത്തിന്റെ ഫാൻ ബോയ് ആയി പോയില്ലേ; 77 അപ്പോൾ ചില്ലറക്കാരനല്ല

ബുംറ ഇല്ലെങ്കിലും പ്രശ്നം ഒന്നും ഇല്ല, അവന്റെ പകരക്കാരൻ നമുക്കുണ്ട്; അടുത്ത മത്സരത്തിൽ അവൻ ഇറങ്ങണം: അജിങ്ക്യ രഹാനെ

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ സൂപ്പർസ്റ്റാറായി ബ്രഹ്മോസ് ; വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ച് 15 രാജ്യങ്ങൾ

ഇപ്പൊ സ്രാങ്കിന്റെ പേര് കേട്ടാൽ എല്ലാവനും ചിരിക്കും, അന്ന് സച്ചിനടക്കമുള്ള പ്രമുഖരെ വിറപ്പിച്ച മുതലുകൾ; എങ്ങനെ മറക്കും സിംബാബ്‌വെയുടെ പ്രതാപകാലം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies