തിരുവനന്തപുരം: വിരമിച്ച ജസ്റ്റിസ് അടക്കമുളളവര്‍ പാര്‍ട്ടിയിലേക്ക് വരുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കേരളത്തെ വികസനത്തിലേക്ക് നയിക്കാന്‍ പര്യാപ്തരായ പൊതു സമ്മതരെയാണ് ബി ജെ പി ജനസമക്ഷം അണിനിരത്തുന്നത്. പൊതു സമൂഹത്തിന്റെയാകെ തിരിച്ചറിവിന്റെ പ്രതീകമായിട്ടാണ് പ്രമുഖരുടെ കടന്നുവരവിനെ, ഇടതു-വലതു മുന്നണികള്‍ നോക്കിക്കാണുന്നതെന്നും കെ സുരേന്ദ്രന് പറയുന്നു. എന്‍ ഡി എ വിട്ടു പോയവര്‍കൂടി തിരിച്ചെത്തുന്നതോടെ മുന്നണി വിപുലപ്പെടും. ഇതിന്റെ ഭാഗമായി പി സി തോമസ് ഉള്‍പ്പടെയുളളവര്‍ വിജയ യാത്രയുടെ ഭാഗമായുണ്ടാകുമെന്നും സുരേന്ദ്രന് വ്യക്തമാക്കി.
മെട്രോമാന് ഇ ശ്രീധരന് പിന്നാലെ പ്രമുഖരുടെ നീണ്ടനിര ബി ജെ പിയിലേക്കെത്തുമെന്നാണ് സൂചന. കെ സുരേന്ദ്രന് നയിക്കുന്ന വിജയയാത്ര നാളെ തുടങ്ങാനിരിക്കെ പാര്‍ട്ടിയിലേയ്ക്ക് വരുന്നത് ആരൊക്കെയെന്ന കാര്യത്തില്‍ ബി ജെ പി ഇപ്പോഴും സസ്പെന്‍സ് തുടരുകയാണ്.
നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് കാസര്‍ഗോഡ് താളിപ്പടുപ്പ് മൈതാനിയില്‍ വിജയയാത്ര ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഉദ്ഘാടനം ചെയ്യുന്നത്. അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ബി ജെ പിയുടെ യാത്ര. മാര്‍ച്ച് ആറിന് തിരുവന്തപുരത്താണ് സമാപനം. കേന്ദ്രഅഭ്യന്തര മന്ത്രി അമിത് ഷായാണ് സമാപാന ചടങ്ങിനെത്തുന്നവരില്‍ പ്രധാനി. എല്ലാ ജില്ലകളിലും കേന്ദ്രമന്ത്രി വി മുരളീധരനടക്കം ബി ജെ പിയുടെ കേന്ദ്ര സംസ്ഥാന നേതാക്കളും എന്‍ ഡി എ നേതാക്കളും പങ്കെടുക്കും.
ഫേസ്ബുക്ക് പോസ്റ്റ്:
ദേശീയ ചിന്താപ്രവാഹത്തിലേക്കുള്ള ഒഴുക്ക് തുടരുകയാണ്. റിട്ട:ജസ്റ്റിസുമാരടക്കം നിരവധി പ്രമുഖർ ഉടൻ തന്നെ ബിജെപിയുടെ ഭാഗമാകും. കേരളത്തെ വികസനത്തിലേക്ക് നയിക്കാൻ പര്യാപ്തരായ പൊതു സമ്മതരെയാണ് ഭാരതീയ ജനാതാ പാർട്ടി ജനസമക്ഷം അണിനിരത്തുന്നത്. പൊതു സമൂഹത്തിന്റെയാകെ തിരിച്ചറിവിന്റെ പ്രതീകമായിട്ടാണ് പ്രമുഖരുടെ കടന്നുവരവിനെ, ഇടതു-വലതു മുന്നണികൾ നോക്കിക്കാണുന്നത്. എൻ.ഡി.എ വിട്ടു പോയവർകൂടി തിരിച്ചെത്തുന്നതോടെ മുന്നണി വിപുലപ്പെടും. ഇതിന്റെ ഭാഗമെന്നോണം പി.സി തോമസ് ഉൾപ്പെടെ ഉള്ളവർ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ ഭാഗമായുണ്ടാകും.
ദേശീയ ചിന്താപ്രവാഹത്തിലേക്കുള്ള ഒഴുക്ക് തുടരുകയാണ്. റിട്ട:ജസ്റ്റിസുമാരടക്കം നിരവധി പ്രമുഖർ ഉടൻ തന്നെ ബിജെപിയുടെ…
Posted by BJP Keralam on Saturday, February 20, 2021
Discussion about this post