ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന് നയിക്കുന്ന വിജയയാത്രയുടെ ഉദ്ഘാടനത്തിനായെത്തുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തടയുമെന്ന പോപ്പുലർ ഫ്രണ്ടിന്റെ വെല്ലുവിളിയെ പരിഹസിച്ച സോഷ്യൽമീഡിയ. ടാങ്കർ ലോറിക്ക് മുന്നിൽ വാൽ മാക്രി വെല്ലുവിളിക്കല്ലേയെന്നാണ് സോഷ്യൽമീഡിയ പോപ്പുലർ ഫ്രണ്ടിനെ പരിഹസിച്ചത്.
സകല ജനാധിപത്യ മര്യാദകളെയും ചവിട്ടിമതിച്ചാണ് യുപിയില്‍ യോഗിയും സംഘവും ഫാഷിസ്റ്റ് രാജ് നടപ്പാക്കി കൊണ്ടിരിക്കുന്നത്. പൗരാവകാശങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയും വിയോജിപ്പുകളെ അടിച്ചമര്‍ത്തിയും വിമര്‍ശനങ്ങളെ ജയിലിലടച്ചും സമാനതകളില്ലാത്ത ഭീകരതയാണ് യോഗിയുടെ നേതൃത്വത്തില്‍ യുപിയില്‍ അരങ്ങേറുന്നതെന്ന് ജില്ലാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കള്ളക്കഥകള്‍ മെനഞ്ഞുണ്ടാക്കി മലയാളിയായ മാധ്യമപ്രവര്ത്തകന് സിദ്ധീഖ് കാപ്പനെ സകല മനുഷ്യാവകാശങ്ങളും നിഷേധിച്ച് യുപിയില്‍ ജയിലിലടച്ചിരിക്കുന്നു. പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പ്രതികാര നടപടിയെന്നോണം മലയാളിയായ വിദ്യാര്‍ത്ഥി നേതാവ് റഊഫ് ഷെരീഫിനെ യുപി പോലീസ് അറസ്റ്റ് ചെയ്ത് ഇല്ലാത്ത കുറ്റങ്ങള്‍ ചുമത്തി ജയിലിലടച്ചിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ മലയാളികളായ രണ്ട് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അപസര്‍പ്പക കഥകള്‍ മെനഞ്ഞുണ്ടാക്കി തടവിലിട്ടിരിക്കുകയാണെന്നും നേതാക്കൾ ആരോപിക്കുന്നു.
അതേസമയം കേരളത്തെ വികസനത്തിലേക്ക് നയിക്കാന്‍ പര്യാപ്തരായ പൊതു സമ്മതരെയാണ് ബി ജെ പി ജനസമക്ഷം അണിനിരത്തുന്നത്. പൊതു സമൂഹത്തിന്റെയാകെ തിരിച്ചറിവിന്റെ പ്രതീകമായിട്ടാണ് പ്രമുഖരുടെ കടന്നുവരവിനെ, ഇടതു-വലതു മുന്നണികള്‍ നോക്കിക്കാണുന്നതെന്നും കെ സുരേന്ദ്രന് പറയുന്നു. എന്‍ ഡി എ വിട്ടു പോയവര്‍കൂടി തിരിച്ചെത്തുന്നതോടെ മുന്നണി വിപുലപ്പെടും. ഇതിന്റെ ഭാഗമായി പി സി തോമസ് ഉള്‍പ്പടെയുളളവര്‍ വിജയ യാത്രയുടെ ഭാഗമായുണ്ടാകുമെന്നും സുരേന്ദ്രന് വ്യക്തമാക്കി.
മെട്രോമാന് ഇ ശ്രീധരന് പിന്നാലെ പ്രമുഖരുടെ നീണ്ടനിര ബി ജെ പിയിലേക്കെത്തുമെന്നാണ് സൂചന. കെ സുരേന്ദ്രന് നയിക്കുന്ന വിജയയാത്ര നാളെ തുടങ്ങാനിരിക്കെ പാര്‍ട്ടിയിലേയ്ക്ക് വരുന്നത് ആരൊക്കെയെന്ന കാര്യത്തില്‍ ബി ജെ പി ഇപ്പോഴും സസ്പെന്‍സ് തുടരുകയാണ്.
നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് കാസര്‍ഗോഡ് താളിപ്പടുപ്പ് മൈതാനിയില്‍ വിജയയാത്ര ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഉദ്ഘാടനം ചെയ്യുന്നത്. അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ബി ജെ പിയുടെ യാത്ര. മാര്‍ച്ച് ആറിന് തിരുവന്തപുരത്താണ് സമാപനം. കേന്ദ്രഅഭ്യന്തര മന്ത്രി അമിത് ഷായാണ് സമാപാന ചടങ്ങിനെത്തുന്നവരില്‍ പ്രധാനി. എല്ലാ ജില്ലകളിലും കേന്ദ്രമന്ത്രി വി മുരളീധരനടക്കം ബി ജെ പിയുടെ കേന്ദ്ര സംസ്ഥാന നേതാക്കളും എന്‍ ഡി എ നേതാക്കളും പങ്കെടുക്കും.
Discussion about this post