ഡല്‍ഹി: ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിഷയത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ലത്തീന്‍ സഭ. ഒരു ധാരണപത്രം റദ്ദുചെയ്ത് പുകമറ സൃഷ്ടിക്കാമെന്ന് കരതേണ്ട. എല്ലാ ധാരണാപത്രങ്ങളും ഭൂമി ഇടപാടും സര്‍ക്കാര്‍ റദ്ദുചെയ്യണം. മുഖ്യമന്ത്രി പിണറായി വിജയനും ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയും പറഞ്ഞത് കളവാണെന്ന് ബോദ്ധ്യപ്പെട്ടെന്നും മത്സ്യതൊഴിലാളികളെ വഞ്ചിച്ചതിന്റെ പ്രത്യാഘാതം തിരഞ്ഞെടുപ്പില്‍ നേരിടേണ്ടി വരുമെന്നും അതിരൂപത മുന്‍ വികാരി ജനറലും സി.ബി.സി.ഐ ലേബര്‍ സെക്രട്ടറിയുമായ ഫാദര്‍ യൂജിന്‍ പെരേര മാദ്ധ്യമങ്ങളോട് പറഞ്ഞു
സര്‍ക്കാര്‍ അമേരിക്കന്‍ കമ്പനിയുമായി അവിഹിത ധാരണ ഉണ്ടാക്കി. മത്സ്യതൊഴിലാളികളെ വഞ്ചിച്ചതിന്റെ പ്രത്യാഘാതം തിരഞ്ഞെടുപ്പില്‍ നേരിടേണ്ടി വരും. മുന്നണികളുടെ പ്രകടനപത്രികയില്‍ മത്സ്യബന്ധന മേഖലയുടെ പൂര്‍ണ അവകാശം മത്സ്യതൊഴിലാളിള്‍ക്കെന്ന് വ്യക്തമാക്കണമെന്നും കേന്ദ്രത്തിന്റെ കാര്‍ഷിക നയം പോലെയാണ് സര്‍ക്കാരിന്റെ നടപടിയെന്നും യൂജിന്‍ പെരേര പറഞ്ഞു.
സര്‍ക്കാരിനെ വിമര്‍ശിച്ച് കേരളാ കത്തോലിക്ക മെത്രാന് സമിതിയും രംഗത്തെത്തി. മത്സ്യത്തൊഴിലാളികളോട് കൂടിയാലോചന നടത്താതെ വിദേശകമ്പനിയുമായി സര്‍ക്കാര്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടത് പ്രതഷേധാര്‍ഹമാണ്. പ്രതിപക്ഷ പ്രതഷേധത്തിനൊടുവിലാണെങ്കിലും അത് പിന്‍വലിക്കാനെടുത്ത തീരുമാനം ആശ്വാസകരവുമാണ്. 2018 മുതല്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികളെല്ലാം നിലനില്‍ക്കുകയാണ് . ഈ സാഹചര്യത്തില്‍ വദേശകമ്പനി മറ്റേതെങ്കിലും മാര്‍ഗത്തിലൂടെ പദ്ധതി പ്രാബല്യത്തില്‍ വരുത്താന്‍ ശ്രമിക്കുമോയെന്ന് തീരവാസികള്‍ ഭയപ്പെടുന്നു. ആഴക്കടല്‍ ട്രോളിങ്ങിന് കുടൂതല്‍ ട്രോളറുകള്‍ക്ക് അനുമതി നല്‍കുന്നത് മത്സ്യപ്രജനനത്തെ ബാധിക്കുമെന്നും കെ.സി.ബി.സി അഭിപ്രായപ്പെട്ടു.
Discussion about this post