കൊടുങ്ങല്ലൂര്‍: ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ ഇ എം സി സിക്കെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. തട്ടിപ്പ് കമ്പനി ആണെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറയുന്നു. താന്‍ ഒന്നും അറിയില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
‘കരാറുമായി ബന്ധപ്പെട്ട് രാജ്യത്തിനു അകത്തും പുറത്തും കൂടിയാലോചനകള്‍ നടന്നു. മുഖ്യമന്ത്രിയുമായും വ്യവസായ മന്ത്രിയുമായും ഫിഷറീസ് മന്ത്രിയുമായും കമ്ബനി അധികൃതര്‍ കൂടിക്കാഴ്ച നടത്തി. സ്വര്‍ണക്കടത്ത് കേസിലും ഇങ്ങനെ തന്നെയായിരുന്നു. എല്ലാ അഴിമതികളിലും മുഖ്യമന്ത്രി പിണറായി വിജയന് ഈ നയമാണ് സ്വീകരിച്ചത്. ആദ്യം നിഷേധിക്കും, പിന്നീട് പിന്‍വലിക്കും. അഴിമതിയാണ് കേരളത്തിലെ പ്രധാന പ്രശ്നം. ഇ ശ്രീധരന്, ജേക്കബ് തോമസ് തുടങ്ങിയവരെ അണിനിരത്തി അഴിമതിക്കെതിരായ പോരാടും. അഴിമതി വിരുദ്ധ പോരാളികള്‍ നയിക്കുന്ന മുന്നണിയാണ് എന്‍ ഡി എ’ – സുരേന്ദ്രന് വ്യക്തമാക്കി.
മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങുകയാണെന്നും മുല്ലപ്പള്ളി പോലും എവിടെ നില്‍ക്കണമെന്ന് ലീഗ് തീരുമാനിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. ‘ഇക്കാര്യം കെ മുരളീധരന് അറിയാം. വട്ടിയൂര്‍ക്കാവില്‍ ആയിരുന്നപ്പോള്‍ മുരളി ഇക്കാര്യം പറഞ്ഞിരുന്നു. അവിടെ ലീഗിന്റെ വോട്ട് പ്രശ്നമല്ല. വടകര എത്തിയപ്പോള്‍ അദ്ദേഹം മിണ്ടുന്നില്ല. മുരളിക്ക് ലീഗിനെ സംശയമുണ്ട്’-സുരേന്ദ്രന് കൂട്ടിച്ചേർത്തു.
Discussion about this post