ലഖ്നൗ: ഉത്തർപ്രദേശിൽ പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കിയ മുസ്ലീം യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. സഹരന്‍പൂര്‍ സ്വദേശി മുഖാറാം, ഹര്‍ദോയ് സ്വദേശി നദീം എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
നദീം പോലീസ് ഉദ്യോഗസ്ഥനാണ്. പെണ്‍കുട്ടികളുടെ പരാതിയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമപ്രകാരമാണ് നടപടി എടുത്തിരിക്കുന്നത്. സിഖ്, ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളെയാണ് ഇരുവരും നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന് ഇരയാക്കിയത്. സ്വന്തം സമുദായം വെളിപ്പെടുത്താതെയായിരുന്നു ഇവര്‍ പെണ്‍കുട്ടികളെ മതം മാറ്റിയിരിക്കുന്നത്.
പെണ്‍കുട്ടികളെ ഇരുവരും ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായും പോലീസ് പറയുകയുണ്ടായി. ആറ് വര്‍ഷക്കാലത്തോളമാണ് നദീം പെണ്‍കുട്ടിയ ലൈംഗികമായി ചൂഷണം ചെയ്തത്. ഇതിനിടെ മൂന്ന് തവണ പെണ്‍കുട്ടിയെ ഗര്‍ഭഛിത്രം നടത്തിയതായി പരാതിയില്‍ വ്യക്തമാകുന്നു. രാഹുല്‍ എന്ന പേരിലാണ് നദീം പെണ്‍കുട്ടിയുമായി സൗഹൃദത്തിലായത്. തുടര്‍ന്ന് സൗഹൃദം പ്രണയമായി വളര്‍ന്നു. ഇതിനിടെ ഇയാള്‍ പെണ്‍കുട്ടിയെ മതം മാറാന്‍ ആവശ്യപ്പെട്ട് നിര്‍ബന്ധിക്കാന്‍ ആരംഭിക്കുകയുണ്ടായി. ഇതോടെയാണ് ഇയാളുടെ യഥാര്‍ത്ഥ പേര് പെണ്‍കുട്ടി അറിയുന്നത്. ഉടനെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു ഉണ്ടായത്. പെണ്‍കുട്ടിയുടെ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376ാം വകുപ്പ് പ്രകാരവും, നിര്‍ബന്ധിത മതപരിവര്‍ത്തന നിയമത്തിലെ വിവിധ വകുപ്പുകളും ചേര്‍ത്താണ് പോലീസ് കേസെടുത്തത്.
കരന് എന്ന പേരിലാണ് മുഖാറാം പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. പിന്നീട് പെണ്‍കുട്ടിയെ മതം മറച്ചുവെച്ച് വിവാഹം ചെയ്യുകയായിരുന്നു ഉണ്ടായത്. പിന്നീട് ഗര്‍ഭിണിയായ പെണ്‍കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നു. അപ്പോഴാണ് യുവാവ് അന്യമതത്തില്പ്പെട്ടയാളാണെന്ന് പെണ്‍കുട്ടി അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Discussion about this post