ബംഗാളില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന രഥയാത്രയിലെ രഥമായി ഉപയോഗിച്ച ബസിന് നേരെ ആക്രമണം. അക്രമികൾ ബസ് തകർത്തു. പുരുലിയ ജില്ലയിലെ ഒമ്പത് മണ്ഡലത്തില്‍ രഥയാത്ര പര്യടനം നടത്തി മടങ്ങവേയാണ് ആക്രമണമുണ്ടായത്. ബസ് ഡ്രൈവറെ മര്‍ദിച്ചതായി ബി.ജെ.പി നേതാവ് അമിത് മാളവ്യ പറഞ്ഞു. പരിക്കേറ്റ ഡ്രൈവറെ ആശുപതിയില്‍ പ്രവേശിപ്പിച്ചു.
സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. തൃണമൂല്‍ പ്രവര്‍ത്തകരാണ് ബസ് തകര്‍ത്തതെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാല്‍ തൃണമൂല്‍ നേതാക്കള്‍ ആരോപണം തള്ളി. തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജിയുടെ റാലി ജില്ലയിലെ മന്‍ബസാര്‍ ഏരിയയില്‍ നടന്നയുടനെ പുരുലിയയിലാണ് സംഭവം. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകാതിരിക്കാന്‍ പ്രദേശത്ത് കനത്ത പോലീസ് വിന്യാസം ഉണ്ട്.
Discussion about this post