ചെന്നൈ: തമിഴ്നാട്ടില്‍ കള്ളപ്പണ വേട്ട. ഇന്നലെ മാത്രം 3.21 കോടി രൂപ പിടികൂടി. ഇന്നും റെയ്ഡ് തുടരുകയാണ് മക്കൾ നീതി മയ്യം സ്ഥാനാർത്ഥി ചാർളിയുടെ വീട്ടിൽ ഇപ്പോൾ റെയ്ഡ് നടക്കുകയാണ്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃതമായി വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്ന പണം ഇലക്ഷന് കമ്മീഷന്റെ സ്ക്വാഡാണ് ഇന്നലെ പിടിച്ചെടുത്തത്. ശ്രീവില്ലിപുത്തൂര്‍ നിയമസഭാ മണ്ഡലത്തിലാണ് വന്‍ കള്ളപ്പണം പിടികൂടിയത്.
തമിഴ്നാട്ടിലെ പല പ്രദേശങ്ങളില്‍ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും അവര്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ പണം ഒഴുക്കുന്നുവെന്ന നിരവധി വാര്‍ത്തകളാണ് ഒരു മാസമായി പുറത്തുവരുന്നത്. ജനങ്ങളെ വരിവരിയായി നിര്‍ത്തി പണം താലത്തിലിട്ട് കൊടുത്തത് ഏറെ വിവാദമായിരുന്നു. മറ്റൊരിടത്ത് ഒരു എം.എല്‍.എ നേരിട്ട് വീടുകളിലെത്തി രണ്ടായിരം രൂപവീതം നല്കിയതും വിവാദമായി. ഇത്തരം സംഭവങ്ങളുടെ മൊബൈല്‍ വീഡിയോകള്‍ പ്രചരിപ്പിച്ചതും ഇതേ പാര്‍ട്ടി അണികളായിരുന്നു.
വരും ദിവസങ്ങളിലും ശക്തമായ റെയ്ഡ് തുടരുമെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പറയുന്നത്.
Discussion about this post