പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘ചായവാല’ എന്ന് വിളിച്ച് പരിഹസിച്ച ആളുകൾ ഇപ്പോൾ തേയില പറിച്ചു നടക്കുകയാണെന്ന് കോൺഗ്രസിനെതിരെ വിമർശനവുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഹൊജായ് ജില്ലയിലെ ലംഡിംഗിൽ ഒരു റാലിയിൽ സംസാരിക്കുകയാരുന്നു അദ്ദേഹം.
“നേരത്തെ നമ്മുടെ പ്രധാനമന്ത്രിയെ ചായവാല” എന്ന് വിളിച്ച് പരിഹസിച്ചിരുന്ന അതേ ആളുകൾ തേയില വിൽക്കുകയും പറിച്ചെടുക്കുകയും ചെയ്യുന്നു”. അദ്ദേഹം ചൂണ്ടിക്കാട്ടി.
അടുത്തിടെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക വധേര വോട്ടെടുപ്പ് പരിധിയിലുള്ള സംസ്ഥാനം സന്ദർശിക്കുകയും ബിശ്വനാഥ് ജില്ലയിലെ ഒരു തേയിലത്തോട്ടത്തിൽ ടീ എസ്റ്റേറ്റ് തൊഴിലാളികളുമായി സമയം ചെലവഴിക്കുകയും ചെയ്തിരുന്നു.
കോൺഗ്രസ് നേതാവും മുൻ പാർട്ടി നേതാവുമായ രാഹുൽ ഗാന്ധിയും അടുത്തിടെ നടത്തിയ ആസാം സന്ദർശനത്തിൽ, തേയിലത്തൊഴിലാളികൾക്ക് തന്റെ പാർട്ടി പ്രതിദിനം 365 രൂപ വേതനം നൽകുമെന്ന് വാഗ്ദാനം നൽകിയിരുന്നു. ഇത് ഭാരതീയ ജനതാ പാർട്ടി തേയിലത്തൊഴിലാളികൾക്ക് മുമ്പ് വാഗ്ദാനം ചെയ്ത അതേ തുകയാണെന്ന് സിംഗ് പറഞ്ഞു
അതേസമയം അസം നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായി നടക്കും. ആദ്യ ഘട്ടത്തിൽ 12 ജില്ലകളിലെ 47 സീറ്റുകളിലേക്ക് മാർച്ച് 27 വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ 13 ജില്ലകളിലായി 39 നിയോജകമണ്ഡലങ്ങളിൽ ഏപ്രിൽ ഒന്നിനും, 12 ജില്ലകളിലെ 40 നിയമസഭാ മണ്ഡലങ്ങളിൽ ഏപ്രിൽ 6 നും വോട്ടെടുപ്പ് നടത്തും. വോട്ടെണ്ണൽ മെയ് 2ന് ആയിരിക്കും.
Discussion about this post