ഡല്‍ഹി: കോവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. മരണസംഖ്യയും ഉയര്‍ന്നിട്ടുണ്ട്. പകര്‍ച്ചവ്യാധിയുടെ പുതിയ തരംഗത്തെ തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി ലോക് ഡൗണ്‍ ഏര്‍പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ഗതാഗത മന്ത്രി ഒബൈദുല്‍ ഖാദര്‍ ആണ് അറിയിച്ചത്. ഏഴുദിവസം സമ്പൂര്‍ണ അടച്ചിടലാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. തിങ്കളാഴ്ച മുതല്‍ ലോക് ഡൗണ്‍ പ്രാബല്യത്തില്‍ വരുമെന്ന് സര്‍കാര്‍ വ്യക്തമാക്കി. അടിയന്തര സര്‍വീസുകള്‍ക്ക് മാത്രമാണ് ലോക് ഡൗണില്‍ ഇളവ് നല്‍കിയിട്ടുള്ളതെന്നും സര്‍കാര്‍ അറിയിച്ചു.
അതിനിടെ ഇന്ത്യയിലും കോവിഡ് വ്യാപനം അതിരൂക്ഷമാകുകയാണ്. കഴിഞ്ഞദിവസം 89,129 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 714 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്ര, കര്‍ണാടക, ഛത്തീസ്ഗഡ്, ഡെല്‍ഹി, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ് എന്നീ എട്ടു സംസ്ഥാനങ്ങളിലാണ് പ്രതിദിന കോവിഡ് കേസുകള്‍ അതിരൂക്ഷമായി ഉയരുന്നത്. ഈ എട്ടു സംസ്ഥാനങ്ങളിലായി 81.42 ശതമാനം പുതിയ കേസുകള്‍ റിപോര്‍ട് ചെയ്തതായി കേന്ദ്രആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
അതേസമയം ഡല്‍ഹിയില്‍ ലോക് ഡൗണ്‍ ഏര്പെടുത്തുന്നില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് കഴ്ഞ്ഞദിവസം അറിയിച്ചിരുന്നു.
മഹാരാഷ്ട്രയില്‍ അരലക്ഷത്തോളം പുതിയ കോവിഡ് കേസുകളാണ് റിപോര്‍ട് ചെയ്തിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള കര്‍ണാടകയില്‍ 4991 ഉം, ഛത്തീസ് ഗഡില്‍ 4174 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. കോവിഡ് രൂക്ഷമാകുന്നത് പരിഗണിച്ച് ഹിമാചല്‍പ്രദേശ് സര്‍കാര്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഏപ്രില്‍ 15 വരെ അടച്ചിടാന്‍ തീരുമാനിച്ചു.
Discussion about this post