തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന ലോകായുക്ത വിധിക്കെതിരെ കെ.ടി ജലീല്‍ ഹൈക്കോടതിയെ സമീപിക്കും. സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പിന്തുണയോടെയാണ് ജലീലിന്റെ നീക്കം. തല്ക്കാലം രാജിവയ്ക്കേണ്ടതില്ലെന്നാണ് ജലീലിന്റെ തീരുമാനം. കാലാവധി തീരാതെ രാജിവെക്കേണ്ടെന്ന നിലപാടിലാണ് ജലീൽ.
ഹൈക്കോടതി പരിശോധിച്ച വിഷയത്തിലാണ് ഇപ്പോള്‍ ലോകായുക്തയുടെ വിധിയെന്നതും ജലീല്‍ ചൂണ്ടിക്കാട്ടുന്നു. ഇത് സംബന്ധിച്ച രേഖകള്‍ അ്ദേഹം കോടതിയില്‍ ഹാജരാക്കും.
അതേസമയം ലോകായുക്ത വിധിയില്‍ സര്‍ക്കാര്‍ വിശദീകരണം ഇന്നുണ്ടായേക്കും. മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് ചികില്‍സയിലായതിനാല്‍ അദ്ദേഹവുമായി ആലോചിച്ച് നിയമ മന്ത്രി എ. കെ ബാലന് നിലപാട് വിശദീകരിക്കുമെന്നാണ് സൂചന. സംസ്ഥാന ന്യൂനപക്ഷ വികസന കോര്പറേഷന് ജനറല്‍ മാനേജരായി ബന്ധുവായ കെ.ടി അദീബിനെ നിയമിച്ചത് അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നായിരുന്നു ലോകായുക്താ വിധി.
അതേസമയം ജലീലിന്റെ രാജിക്കായി പ്രതിപക്ഷത്ത് നിന്നും മുറവിളി ഉയരുകയാണ്. ലോകായുക്ത ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയശേഷം മേല്‍ക്കോടതികളെ സമീപിക്കുമെന്ന് ജലീല്‍ ഇന്നലെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. സംസ്ഥാന ന്യൂനപക്ഷ വികസന കോര്പറേഷന് ജനറല്‍ മാനേജരായി ബന്ധുവായ കെ ടി അദീബിനെ നിയമിച്ചത് അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നായിരുന്നു ലോകായുക്താ വിധി.മന്ത്രിയെന്ന നിലയില്‍ സത്യസന്ധതയില്ലാത്ത നടപടിയാണ് ജലീലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ലോകായുക്തയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
റിപ്പോര്‍ട്ട് കിട്ടിയാല്‍ മൂന്നുമാസത്തിനുള്ളില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കണമെന്നാണ് നിയമം. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ എടുത്ത നടപടി ലോകായുക്തയെ അറിയിക്കണം. തീരുമാനം തൃപ്തികരമല്ലെങ്കില്‍ ലോകായുക്ത വിഷയം ഗവര്‍ണറെ പ്രത്യേക റിപ്പോര്‍ട്ട് വഴി അറിയിക്കണം. ആ റിപ്പോര്‍ട്ട് ഗവര്‍ണര്‍ നിയമസഭയുടെ പരിഗണനയ്ക്ക് വയ്ക്കണമെന്നുമാണ് കേരള ലോകായുക്ത ആക്ടില്‍ പറയുന്നത്. ഭരണഘടനയുടെ മൂന്നാമത്തെ ഷെഡ്യൂളില്‍ ഉള്‍പ്പെട്ട സത്യപ്രതിജ്ഞാ ലംഘനം ജലീലിന്റെ ഭാഗത്തു നിന്നുണ്ടായെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post