കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂൽ കോൺഗ്രസിന്റെ ആക്രമണം. കൂച്ച് ബിഹാറിലെ സീതല്കൂച്ചിയിലാണ് ആക്രമണമുണ്ടായത്. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയാണ് അക്രമികളെ നീക്കിയത്.
തെരഞ്ഞെടുപ്പിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് 789 കമ്പനി കേന്ദ്രസേനയെ ബംഗാളില്‍ വിഭജിച്ചതായാണ് റിപ്പോര്‍ട്ട്.
ഹൗറ, ഹൂഗ്ലി, കൂച്ച് ബിഹാര്‍, സൗത്ത് 24 പര്‍ഗാന അടക്കം ജില്ലകള്‍ ഉള്‍പ്പെടുന്ന സിംഗൂര്‍, സോനാപൂര്‍ ഉള്‍പ്പെടെ 44 നിയമസഭ മണ്ഡലങ്ങളിലാണ് നാലാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
ഹൗറയിലെ നാലും ഹൂഗ്ലിയിലെ 10ഉം സൗത്ത് 24 പര്‍ഗാനയിലെ 11ഉം അലിപൂര്‍ ദ്വൗറിലെ അഞ്ചു കൂച്ച് ബിഹാറിലെ ഒമ്പതും മണ്ഡലങ്ങള്‍ നാലാം ഘട്ടത്തില്‍ ഉള്‍പ്പെടും.
ബംഗാളില്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 17നും ആറാംഘട്ടം ഏപ്രില്‍ 22നും ഏഴാംഘട്ടം ഏപ്രില്‍ 26നും എട്ടാംഘട്ടം ഏപ്രില്‍ 29നും നടക്കും. മെയ് രണ്ടിനാണ് ഫല പ്രഖ്യാപനം.
Discussion about this post