പാക്കിസ്ഥാനുമായി ഭീകരവാദ, വിദ്വേഷ, കലാപരഹിത സാഹചര്യമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അത്തരമൊരു സാഹചര്യമാണ് ഇസ്ലാമാബാദ് സൃഷ്ടിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നതായും യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോർട്ട്. യു.എസ് കോണ്‍ഗ്രസിനുള്ള വാർഷിക ത്രെറ്റ് അസസ്മെന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ഇന്ത്യ പാക്കിസ്ഥാന്റെ പ്രകോപനങ്ങളെ മുന്‍കാലത്തേക്കാളും അധികം സൈന്യത്തെ ഉപയോഗിച്ചു നേരിടുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമുണ്ടാകാന്‍ സാധ്യതയില്ലെങ്കിലും, രണ്ട് അണുവായുധ രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമായേക്കാമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
കശ്മീരിലെ സംഘര്‍ഷങ്ങളിലൂടെയും, ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളിലെ ഭീകരാക്രമണങ്ങളിലൂടെയും രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ ലോകരാജ്യങ്ങളെ ഒന്നടങ്കം ഉത്കണ്ഠാകുലരാക്കുന്നതാണെന്നും യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post