രാജ്പൂര്‍: മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ട് പോയ പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. മൂന്ന് ദിവസത്തിന് ശേഷമാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.
ഛത്തീസ്ഗഡിലെ ബിജാപൂരില്‍ നിന്നും മുരളി താതിയെന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് മാവോയിസ്റ്റുകള്‍ തട്ടികൊണ്ട് പോകുകയുണ്ടായത്. ബിജാപൂരിന് സമീപം ഗംഗലൂരില്‍ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു ഉണ്ടായത്.
മൃതദേഹത്തിനൊപ്പം ഒരു സന്ദേശവും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ജനകീയ കോടതിയുടെ തീരുമാന പ്രകാരം കൊന്നുവെന്ന സന്ദേശമാണ് ഉണ്ടായിരുന്നത്.
അതേസമയം, ഈ മാസം മാത്രം 22ഓളം പോലീസ് ഉദ്യോഗസ്ഥരാണ് മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
Discussion about this post