ഡല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനവുമായി ബന്ധപ്പെട്ട് സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങള്‍ക്കെതിരെ കർശന നടപടിയുമായി കേന്ദ്രം. ട്വിറ്ററില്‍ പ്രചരിക്കുന്ന കോവിഡുമായി ബന്ധപ്പെട്ട നൂറോളം വ്യാജ സന്ദേശങ്ങള്‍ നീക്കം ചെയ്യാനാണ് ആവശ്യപ്പെട്ടത്. വ്യാജ സന്ദേശങ്ങള്‍ ജനങ്ങളില്‍ ഭീതി ഉളവാക്കുകയും, പ്രതിരോധപ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്യും എന്നതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ ആവശ്യം.
രണ്ടാം തരംഗം വ്യാപനം ആരംഭിച്ചതിന് പിന്നാലെ പഴയ ചിത്രങ്ങളും, വീഡിയോകളും ഉള്‍പ്പെടുത്തി സാമൂഹിക മാദ്ധ്യമങ്ങളില്‍ പലവിധ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ടെന്ന് ഇത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് വിവര സാങ്കേതിക മന്ത്രാലയം ട്വിറ്ററിനോട്ആവശ്യമുന്നയിച്ചത്. വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു.
Discussion about this post