ഡൽഹി: അടുത്ത ഘട്ട വാക്സീനേഷനുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച ഉന്നതതല യോഗം പുരോഗമിക്കുന്നു. വൈകുന്നേരം നാല് മണിക്കാണ് യോഗം ആരംഭിച്ചത്.
അതേസമയം രാജ്യത്തെ 19 സംസ്ഥാനങ്ങൾ 340 ദശലക്ഷം ഡോസ് കൊവിഷീൽഡ് ആവശ്യപ്പെട്ടതായി സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. സ്വകാര്യ ആശുപത്രികൾ 18 ദശലക്ഷം ഡോസ് വാക്സീനും ആവശ്യപ്പെട്ടു. എന്നാൽ വാക്സീനുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുകളുമായി ഇതുവരെ കരാറിൽ ഏർപ്പെട്ടിട്ടില്ലെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.
അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യ എയർ ഫോഴ്സ് ചീഫ് മാർഷൽ ആർകെന്തസ് ബധുരിയയുമായി ചർച്ച നടത്തി. കൊവിഡ് പ്രതിസന്ധിയിൽ വ്യോമസേന നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് ആർകെഎസ് ബധുരിയ വ്യക്തമാക്കി.
Discussion about this post