കൊച്ചി: രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്വകാര്യ ലാബുകൾ ആർടിപിസിആർ പരിശോധന നിർത്തി വെച്ചതായി പരാതി. നിരക്ക് കുറച്ചതിനെ തുടർന്നാണ് പരിശോധന നിർത്തി വച്ചത്. എറണാകുളമടക്കം സംസ്ഥാനത്തിന്റെ പലഭാഗത്തു നിന്നും പരാതി ഉയരുന്നുണ്ട്.
അതേസമയം സ്വകാര്യ ലാബുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്ന കാര്യം ഉറപ്പു വരുത്തുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസ് വ്യക്തമാക്കി.
ആര്.ടി.പി.സി.ആര് പരിശോധനാ നിരക്ക് കുറച്ചതിനെത്തുടര്‍ന്ന് സ്വകാര്യ ലാബുകള്‍ പ്രവര്‍ത്തനം നിര്‍ത്തുകയോ പരിശോധന നടത്താതിരിക്കുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
‘സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാള്‍ കൂടിയ നിരക്ക് ഈടാക്കിയാലും നടപടിയുണ്ടാവും. ഇത്തരം ലാബുകള്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കും.സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍പ്പറത്തി അമിത ലാഭം കൊയ്യാന്‍ ആരേയും അനുവദിക്കില്ല’, കളക്ടര്‍ പറഞ്ഞു.
Discussion about this post