ഡൽഹി: ഇസ്രയേലിൽ നിന്ന് ഡ്രോൺ യുദ്ധവിമാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ തീരുമാനം. പാകിസ്ഥാനും ചൈനയും വ്യോമാക്രമണത്തിന് ഡ്രോൺ സജ്ജമാക്കിയിട്ടുള്ള സാഹചര്യത്തിൽ കൂടിയാണ് തീരുമാനം. ഭീകരരെ നേരിടാൻ പാകിസ്ഥാൻ നിലവിൽ ഡ്രോൺ വലിയ തോതിൽ ഉപയോഗിക്കുന്നുണ്ട്.
പാക് മേഖലയിൽ നിന്നുള്ള ഡ്രോൺ ആക്രമണങ്ങൾ തടയാൻ ബി.എസ്.എഫിന് മതിയായ പ്രതിരോധ സംവിധാനമില്ലെന്നുള്ള റിപ്പോർട്ടുകൾ മുന്‍പ് പുറത്തുവന്നിരുന്നു. 2620 കോടിക്കാണ് ഇസ്രയേലിൽ നിന്ന് ഇന്ത്യ ഹെറോൺ ഡ്രോൺ വാങ്ങുന്നത്. സ്വന്തമായി ഡ്രോണുകൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. പാക് വ്യോമസേനയ്ക്ക് വലിയ തോതിൽ സാങ്കേതിക വിദ്യ ചൈന കൈമാറുന്നുണ്ട്. എന്നാല്‍ ചൈനീസ് വ്യോമസേനയുടെ ഡ്രോൺ വിമാനങ്ങൾ ഇസ്രയേലിന്റേതിനെ അപേക്ഷിച്ച് നിലവാരം കുറഞ്ഞതാണെന്നാണ് സൈനിക വൃത്തങ്ങളുടെ വിലയിരുത്തൽ.
Discussion about this post