സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ഡിസിസി അധ്യക്ഷ സ്ഥാനം എം ലിജു രാജിവെച്ചു. കണ്ണൂര്‍, ഇടുക്കി ഡിസിസി അധ്യക്ഷന്മാരും രാജിസന്നദ്ധത അറിയിച്ച് കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. പ്രതിപക്ഷനിരയില്‍ നേതൃമാറ്റത്തിന് കളമൊരുങ്ങുകയാണ്.
2016-ലെ തോല്‍വിയില്‍ പ്രതിപക്ഷസ്ഥാനം ഉപേക്ഷിച്ച ഉമ്മന്‍ചാണ്ടിയുടെ പാത പിന്തുടരാനൊരുങ്ങുകയാണ് ചെന്നിത്തല. പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുക്കാനില്ലെന്ന സൂചനകള്‍ പാര്‍ട്ടി നേതാക്കളോട് ചെന്നിത്തല പങ്ക് വച്ചതായും സൂചനകളുണ്ട്.
ചെന്നിത്തല മാറിയാല്‍ പിന്നെ സാധ്യത വിഡി സതീശനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാണ്. അടിമുടിമാറ്റത്തിനുള്ള മുറവിളിയാണ് പാര്‍ട്ടിയില്‍ നിന്നുയരുന്നത്. നേതൃമാറ്റം ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്ന് പി ടി തോമസ് പറഞ്ഞ് കഴിഞ്ഞു.
Discussion about this post