അസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ഹിമാന്ത ബിശ്വ ശർമ്മയെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സമാധാനം, പുരോഗതി, സമൃദ്ധി എന്നിവ സംസ്ഥാനം കൈവരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാർഗനിർദേശത്തിലും നിങ്ങളുടെ നേതൃത്വത്തിനും കീഴിൽ അസം സമാധാനം, പുരോഗതി, സമൃദ്ധി എന്നിവയുടെ പുതിയ മാനദണ്ഡം സ്ഥാപിക്കുമെന്ന് അമിത് ഷാ അദ്ദേഹത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഹിമാന്ത ബിശ്വ ശർമ്മയ്ക്കും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത എല്ലാവർക്കും അഭിനന്ദനങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാർഗനിർദേശത്തിനും നിങ്ങളുടെ നേതൃത്വത്തിനും കീഴിൽ അസം സംസ്ഥാനം സമാധാനത്തിന്റെ പുതിയ മാനദണ്ഡവും പുരോഗതിയും സമൃദ്ധിയും സൃഷ്ടിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട് ”അമിത് ഷാ പറഞ്ഞു.
മുൻ മുഖ്യമന്ത്രി സർബാനന്ദ സോനോവലിന് പകരമായി ഹിമാന്ത ഇന്ന് ഉച്ചയ്ക്ക് 12 ന് ആണ് അസം 15-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. വടക്കുകിഴക്കൻ മേഖലയിലെ ബിജെപിയുടെ വളർച്ചയുടെ രഥമായിട്ടാണ് അദ്ദേഹത്തെ കണക്കാക്കുന്നത്.
സംസ്ഥാന ഗവർണർ ജഗദീഷ് മുഖി, ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ, പ്രമുഖ നേതാക്കൾ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ആണ് ശർമ്മ സത്യപ്രതിജ്ഞ ചെയ്തത്.
Discussion about this post