കോവിഡ് രണ്ടാംതരംഗം സൃഷ്ടിക്കുന്ന ഭയാശങ്കകള്‍ ചെറുതല്ല. സ്വയം സുരക്ഷിതരാകാനാണ് നമ്മള് എല്ലാവരും ശ്രമിക്കുന്നത്. ആശുപത്രികളിലെ ദുരിതവും മരണനിരക്കുമൊക്കെ ആരെയാണ് ഭയപ്പെടുത്താത്തത്. മോന് വീട്ടില്‍ നിന്ന് പോയിട്ട് പത്ത് ദിവസമായി. പഠനത്തിനോ ജോലിക്കോ ഒന്നുമല്ല. കോതമംഗലത്ത് പ്രവര്‍ത്തിക്കുന്ന കോവിഡ് സെന്ററില്‍ വോളന്ററി സേവനമാണ്. കോവിഡ് രോഗികള്‍ക്കൊപ്പമാണ് ജീവിതം. എല്ലാ ദിവസവും വിളിക്കാറുണ്ട്. പിപിഇ കിറ്റും ഫേസ് ഷീല്‍ഡുമൊക്കെ വച്ചിട്ടുണ്ട്. എന്തൊക്കെയാണെങ്കിലും റിസ്ക്കാണ്. കാണുമ്പോള്‍ നല്ല വിഷമം തോന്നാറുണ്ട്. പക്ഷേ ചെയ്യുന്ന കാര്യത്തിന്റെ മഹത്വം ഓര്‍ക്കുമ്പോള്‍ ഒന്നും പറയാന്‍ തോന്നില്ല.
അവന് മാത്രമല്ല അവനെപ്പോലുള്ള ഒരുപാട് ചെറുപ്പക്കാര്‍ വീടും വീട്ടുകാരെയും വിട്ട് കോവിഡ് രോഗികള്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. സോവാഭാരതിയാണ് ഇത്തരത്തിലൊരു സൗകര്യമൊരുക്കിയിരിക്കുന്നത്. സര്‍ക്കാരിതര കോവിഡ് സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന്് ഇപ്പോഴാണ് മനസിലായത്. പതിനഞ്ച് രോഗികളുണ്ട്
ഇവിടെ.
ഒരു കാര്യം പറയാതിരിക്കാന്‍ വയ്യ, ചെയ്യുന്നത് സേവാഭാരതി ആണെന്ന ഒറ്റകാര്യം കൊണ്ട് അവരുടെ പ്രവര്‍ത്തനങ്ങള്‍ ഒരു മാധ്യമങ്ങളും ശ്രദ്ധിക്കാറില്ല. ആരും നല്ലത് പറയില്ല. കഴിഞ്ഞ പ്രളയകാലത്തും ഇത് തന്നെയാണ് സംഭവിച്ചത്.
സേവാഭാരതിയുടെ രാഷ്ട്രീയമല്ല തെരയേണ്ടത്, സേവനമാണ്. അത് കാണാനുള്ള മനസുള്ളതുകൊണ്ടാണ് ഈ കെട്ട കാലത്ത് മകന് തികച്ചും അപകടകരമായ ഒരു സാഹചര്യത്തില്‍ കഴിഞ്ഞിട്ടും ഒന്നും പറയാന്‍ തോന്നാത്തത്. 22 വയസായി. സമൂഹത്തോട് അവന് പ്രതിബദ്ധത തോന്നിത്തുടങ്ങിയെങ്കില്‍ നല്ലത്. അവകാശങ്ങള്‍ക്കായി സമരം നടത്തുന്നവരാണ് അധികവും. അവർക്കിടയിൽ സമൂഹത്തോടുള്ള ഉത്തരവാദിത്തം കൂടി മനസിലാക്കുന്നവരുണ്ടാകണമല്ലോ…
https://www.facebook.com/narayana.namboothiri/posts/2831568050430724?__cft__[0]=AZW5AQhVz-pzDN9cbILDItQerEFwFd75uVbPqAsZ3oGT1jhOfBpWOu723bkgznWpP7iuhejy4q7RyBgqda53STL88vjDaAQX4sm1nuTG5_mMRGiO5UTnxb41uc63PtXeO9g&__tn__=%2CO%2CP-R
Discussion about this post