തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ചാനലിന്റെ രാജ്യവിരുദ്ധ നയത്തിനെതിരെ ആരംഭിച്ച അൺലൈക്ക് ക്യാമ്പെയ്ൻ വൻ തരംഗമാകുകയാണ്. ഇതിന്റെ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേസ്ബുക്ക് പേജ് ഒറ്റദിവസത്തിൽ അൺലൈക്ക് ചെയ്തത് പതിനായിരത്തോളം മലയാളികളാണ്. ഇതുവരെ ഇരുപതിനായിരത്തോളം പേർ അൺലൈക്ക് ചെയ്തു കഴിഞ്ഞു. രാജ്യവിരുദ്ധമായി സംസാരിച്ച മാദ്ധ്യമ പ്രവർത്തകയ്ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ക്യാമ്പെയ്ൻ.
പശ്ചിമ ബംഗാളിൽ നടന്ന അക്രമസംഭവങ്ങൾ എന്തുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നില്ല എന്ന പ്രേക്ഷകയുടെ ചോദ്യത്തിനാണ് ഏഷ്യാനെറ്റിന്റെ മാദ്ധ്യമ പ്രവർത്തക രാജ്യവിരുദ്ധമായി പ്രതികരിച്ചത്. കണ്ട സംഘികൾ കൊല്ലപ്പെടുന്നത് കൊടുക്കേണ്ട കാര്യമില്ലെന്നും, ബംഗാൾ പാകിസ്ഥാനിലാണെന്നും ആയിരുന്നു മാധ്യമ പ്രവർത്തകയുടെ പ്രതികരണം.
പശ്ചിമ ബംഗാളിൽ തൃണമൂൽ നടത്തിയ അക്രമങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നില്ല. എല്ലാ പ്രതിപക്ഷ കക്ഷികളുടേയും പ്രവർത്തകർക്ക് നേരേ തൃണമൂൽ ആക്രമണം നടത്തിയിരുന്നു.
മാന്യമായ രീതിയിൽ കാര്യം അന്വേഷിച്ച പ്രേക്ഷകയോട് മോശമായി പെരുമാറിയ പി.ആർ പ്രവീണ എന്ന മാദ്ധ്യമ പ്രവർത്തകയ്ക്കെതിരെ കണ്ണിൽ പൊടിയിടുന്ന രീതിയിൽ നടപടിയെടുത്തെന്നാണ് സോഷ്യൽ മീഡിയയുടെ ആരോപണം.
ചാനലിന് പരസ്യം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെയും സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രതിഷേധമുയരുന്നുണ്ട്.
അതേസമയം ചാനലിന്റെ ദേശവിരുദ്ധതയിൽ പ്രതിഷേധിച്ച് ബിജെപിയും ഹിന്ദു ഐക്യവേദിയും നേരത്തെ തന്നെ നിസ്സഹകരണം പ്രഖ്യാപിച്ചു കഴിഞ്ഞു.
Discussion about this post