മാനന്തവാടി: വയനാട് ജില്ലയില്‍ മാനന്തവാടി അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ കൊണ്ടിമൂല വനത്തില്‍ നിന്നും മലമാനിനെ വേട്ടയാടിയ രണ്ട് പേർ അറസ്റ്റിൽ. ദ്വാരക സ്വദേശി മുസ്തഫ (45), ബത്തേരി അമ്പലവയല്‍ പടിക്കതൊടി പി.എം. ഷഫീര്‍ (30) എന്നിവരെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കൊപ്പമുണ്ടായിരുന്ന തരുവണ പുലിക്കാട് സ്വദേശി സാലിം ഓടി രക്ഷപ്പെട്ടു.
പ്രതികളില്‍ നിന്നും ആധുനിക സംവിധാനമുള്ള പിസ്റ്റള്‍, തിരകള്‍, ടോര്‍ച്ച്, കത്തി ചാക്കുകള്‍, കയര്‍ എന്നിവയും ഏകദേശം 80 കിലോ മലമാന്‍ ഇറച്ചിയും അവശിഷ്ടങ്ങളും പിടികൂടി. ചൊവ്വാഴ്ച രാത്രിയോടെ ഇരു വാഹനങ്ങളിലായി സ്ഥലത്തെത്തിയ ഇവരെ നാട്ടുകാര്‍ നിരീക്ഷിക്കുകയായിരുന്നു.
തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ വനപാലകരും നാട്ടുകാരും ചേര്‍ന്ന് പ്രതികളെ പിടികൂടുകയായിരുന്നു. പിടിയിലായവര്‍ സ്ഥിരമായി വേട്ട നടത്തുന്നവരാണെന്ന് വനം വകുപ്പ് അറിയിച്ചു.
Discussion about this post