9000 സൈനികരെക്കൂടി സജ്ജമാക്കി ഇസ്രായേല്‍. വ്യോമ-കര സേനകള്‍ സംയുക്തമായി ഗാസ മുനമ്പില്‍ ആക്രമണങ്ങള്‍ ആരംഭിക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു.
ഇസ്രായേല്ലിന്റെ തിരിച്ചടിയിൽ ഇതുവരെ ഹമാസിന്റെ 11 ഭീകര നേതാക്കളെയാണ് കൊല്ലപ്പെട്ടത്. 119 പലസ്തീന്‍കാരാണ് ഇതുവരെ യുദ്ധത്തില്‍ കൊല്ലപ്പെട്ടത്.
രണ്ടു കുട്ടികളും ഒരു മുതിര്‍ന്ന സ്ത്രീയും മലയാളിയുമുള്പ്പടെ 8 പേരാണ് ഇസ്രായേലില്‍ ഇതുവരെ കൊല്ലപ്പെട്ടത്. 830 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഗാസ വലിയ വില കൊടുക്കേണ്ടിവരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു താക്കീതു നല്‍കിയിരുന്നു.
Discussion about this post