അഫ്ഗാനിസ്ഥാന് തലസ്ഥാന നഗരമായ കാബൂളില്‍ പള്ളിയിൽ ബോംബാക്രമണം. വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനക്കിടെയുണ്ടായ ആക്രമണത്തില്‍ ഇമാമടക്കം 12 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പ്രാര്‍ത്ഥന തുടങ്ങിയ സമയത്താണ് ആക്രമണമുണ്ടായതെന്ന് വക്താവ് ഫര്‍ദ്വാസ് ഫറാമാര്‍സ് പറഞ്ഞു.
സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇമാമിനെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു.
സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. അഫ്ഗാന് സര്‍ക്കാറും താലിബാനും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന്റെ രണ്ടാം ദിനമാണ് ആക്രമണമുണ്ടായത്. റംസാന് മാസമായതിനെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
Discussion about this post