കൊവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് ഓക്സിജൻ കടുത്ത ക്ഷാമവും നേരിട്ടിരുന്നു. തുടർന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിൻ്റെ രാജ്യത്തെ ഏറ്റവും വലിയ ഓക്സിജൻ കോവിഡ് ആശുപത്രി കേരളത്തിൽ ആരംഭിച്ചു. എന്നാൽ കേന്ദ്ര സർക്കാരിൻ്റെ സംഭാവനയെ ഒരു നന്ദി പോലും പറയാതെ സംസ്ഥാനം ഉണ്ടാക്കിയതാണെന്ന് അവകാശപ്പെട്ട് പ്രസ്താവനയിറക്കിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.
കെ കെ മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിൻ്റെ രാജ്യത്തെ ഏറ്റവും വലിയ ഓക്സിജൻ കോവിഡ് ആശുപത്രി കേരളത്തിൽ ആരംഭിച്ചു.
രസകരമായ കാര്യം അതല്ല, കേന്ദ്ര സർക്കാരിൻ്റെ സംഭാവനയെ ഒരു നന്ദി പോലും പറയാതെ സംസ്ഥാനം ഉണ്ടാക്കിയതാണെന്ന് അവകാശപ്പെട്ട് പ്രസ്താവനയിറക്കിയിരിക്കുകയാണ് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ..
കേന്ദ്രസ്ഥാപനമായ BPCL ഉം TATA യും സംയുക്തമായ് രാജ്യത്തെ ഏറ്റവും കൂടുതൽ ഓക്സിജൻ കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം എറണാകുളം ജില്ലയിലെ അമ്പലമുകളിൽ സജ്ജമാക്കിയത്.
ഓക്സിജൻ, മരുന്നുകൾ, ജലം, വൈദ്യുതി എന്നിവ ലഭ്യമാക്കുന്നത് കേന്ദ്ര സർക്കാരിന്റെ ‘ മഹാരത്ന ‘ കമ്പനി ആയി “ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് – BPCL” ആണ്.
കേന്ദ്ര സ്ഥാപനമായ റിഫൈനറി സ്കൂൾ പരിസരത്ത് ആണ് ഈ താൽക്കാലിക ആശുപത്രി തയാറാക്കിയത്.
ബി.പി.സി.എൽ ഓക്സിജൻ പ്ലാൻറിൽ നിന്നും നേരിട്ട് ഓക്സിജൻ ലഭ്യമാക്കും. 1500 ഓക്സിജന്‍ കിടക്കകള്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ BPCL ഉം TATAയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
TATA ഇതിനകം മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, തമിഴ്നാട്, കര്‍ണ്ണാടകം എന്നീ സംസ്ഥാനങ്ങളില്‍ ഇതുപോലെ നിര്‍മ്മിച്ച് കൊടുത്തു കഴിഞ്ഞു. കേരളത്തിൽ കാസർഗോഡ് TATA ആശുപത്രിയും തുടങ്ങിയിട്ടുണ്ട്.
നേവിയുടേതാണ് സുരക്ഷാ പരിശോധന. ഞായറാഴ്ച്ച തന്നെ ആരംഭിക്കുമെന്നാണ് സൂചന.
https://www.facebook.com/kkmanoj/posts/10161388447494129?__cft__[0]=AZXyS5iMo-dqOissnDLNJrzP424nD76PWRAqEQXRhDhpqO-N6iXFmc7np_V1vO0dVzcb6ZP9qtzZrK08zcRirjRvYvTsddK50DP3mtWnxLiudwgmuDD-7DAopZmpDS0FqNQ&__tn__=%2CO%2CP-R
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
രാജ്യത്തെ ഏറ്റവും കൂടുതൽ ഓക്സിജൻ കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം എറണാകുളം ജില്ലയിലെ അമ്പലമുഗളിൽ സജ്ജമാകുന്നു. ഞായറാഴ്ച പ്രവർത്തനമാരംഭിക്കുന്ന താൽക്കാലിക കോവിഡ് ആശുപത്രിയിൽ 100 ഓക്സിജൻ ബെഡുകൾ ആണുള്ളത്. അടുത്ത ഘട്ടമായി 5 ദിവസങ്ങൾക്കുള്ളിൽ ഓക്സിജൻ കിടക്കകളുടെ എണ്ണം 500 ആയും, തുടർന്ന് 8 ദിവസങ്ങൾക്ക് ശേഷം 1500 ആയും ഉയർത്താൻ സാധിക്കും.
കാറ്റഗറി സിയിൽ ഉൾപ്പെടുന്ന രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. 130 ഡോക്ടർമാർ, 240 നഴ്സുമാർ എന്നിവരുൾപ്പെടെ 480 പേരെ ഇവിടെ സേവനത്തിനായി വിന്യസിക്കും. നിലവിൽ നിർമ്മാണം പൂർത്തിയായെങ്കിലും നേവിയുടെ നേതൃത്വത്തിൽ സുരക്ഷാ പരിശോധനകൾ നടക്കുകയാണ്.
ജില്ലാ ഭരണകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ആശുപത്രിയ്ക്ക് ബി.പി.സി.എൽ ഓക്സിജൻ പ്ലാൻറിൽ നിന്നും നേരിട്ട് ഓക്സിജൻ ലഭ്യമാക്കും. ഇതു വഴി ഓക്സിജൻ എത്തിക്കുന്നതിലുള്ള ഗതാഗത പ്രശ്നങ്ങളും ക്ഷാമവും ഒഴിവാക്കാൻ കഴിയും.
https://www.facebook.com/PinarayiVijayan/posts/4062091500549316?__cft__[0]=AZVP_OTtwXNdYrdhO5-ADP3jjr85-7ud8EY2ChetREcWzMZrfJLchz-xDfS89y-HfAbSRTXPQaYVOtMjedA-zVWYP6ZIwJlLziyykPSX7pSyH3dtmQb34FBlLUc-D4NJOK1V53MTDelzlZg7MANBrdwQ&__tn__=%2CO%2CP-R
Discussion about this post