തിരുവനന്തപുരം: പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ 500 പേരാകും പങ്കെടുക്കുകയെന്നും 500 പേര് എന്നത് വലിയ സംഖ്യയല്ലെന്നും ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സർക്കാരിന്റെ 500 പേരെ പങ്കെടുപ്പിച്ചുളള സത്യപ്രതിഞ്ജ. കൊവിഡ് സാഹചര്യം പരിഗണിച്ചാണ് 50,000ത്തിലേറെ പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന സ്റ്റേഡിയത്തില്‍ 500 പേരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് സത്യപ്രതിജ്ഞാ ചടങ്ങ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ വാദം. വരുന്ന ഇരുപതാം തീയതി, തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് 3.30നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.
കഴിഞ്ഞ തവണ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന സമയത്ത് 40,000ത്തിലധികം പേരുടെ സാന്നിദ്ധ്യത്തിലാണ് ചടങ്ങ് നടന്നതെന്നും മുഖ്യമന്ത്രി പറയുന്നു. അതേ പരിപാടി ഇന്നത്തെപ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഈ രീതിയില്‍ ചുരുക്കുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറയുന്നു. 500 എന്നത് ഇത്തരമൊരു കാര്യത്തിന് വലിയ സംഖ്യയല്ല എന്ന് കാണാന്‍ കഴിയും. ജനാധിപത്യത്തെ മാനിക്കുന്ന ആര്‍ക്കും ജുഡീഷ്യറി, എക്സിക്യൂട്ടിവ്, ലെജിസ്ളേച്ചര്‍ എന്നീ ജനാധിപത്യത്തിന്റെ മൂന്ന് അടിത്തൂണുകളെ ഒഴിവാക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നു.
Discussion about this post