കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്നും കനത്ത പരാജയം ഏറ്റുവാങ്ങിയ മമതാ ബാനര്‍ജി വീണ്ടും മത്സരിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഭവാനിപുര്‍ മണ്ഡലത്തില്‍ നിന്നും മത്സരിക്കാനാണ് നീക്കം. ഭവാനിപുരിലെ നിലവിലെ എംഎല്‍എ സൊവാന്‍ ദേവ് രാജി വയ്ക്കുമെന്നാണ് സൂചന.
ത്രിണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന സുവേന്ദു അധികാരിയുടെ വെല്ലുവിളി ഏറ്റെടുത്താണ് മമത നന്ദിഗ്രാമില്‍ മത്സരിച്ചത്. എന്നാല്‍ 1,700 വോട്ടുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു.
തുടര്‍ന്ന് വോട്ടിംഗ് മെഷിനില്‍ ക്രമക്കേട് കാട്ടി മമതാ ബാനര്‍ജി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്കി. മമത പരാജയപ്പെട്ടുവെങ്കിലും 294 സീറ്റുകളില്‍ 214-ലിലും തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്നു. 76 സീറ്റുകളാണ് ബിജെപി നേടിയത്.
Discussion about this post