ഭോപാല്‍: കോവിഡിന്റെ ഇന്ത്യന്‍ വകഭേദമെന്ന സോഷ്യൽമീഡിയയിൽ വ്യാജ പ്രചാരണം നടത്തിയ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ കമല്‍നാഥിനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. ആസൂത്രിത നീക്കത്തിലൂടെ ചില മാധ്യമങ്ങളും നേതാക്കളും ഇല്ലാത്ത ഇന്ത്യന്‍ വകഭേദമെന്നു പ്രചാരണം നടത്തുകയാണെന്ന വാദം നിലനില്‍ക്കെയാണ് കമല്‍നാഥിന്റെ പരാമര്‍ശം. B.1.617 ഇന്ത്യയുടെ വകഭേദമാണെന്നാണ് കമല്‍നാഥ് പറയുന്നത്.
ബി.ജെ.പി ഭോപാല്‍ ജില്ല പ്രസിഡന്റ് സുമിത് പചോരിയുടെ പരാതിയിലാണ് കമല്‍നാഥിനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. പരാതിയില്‍ മന്ത്രിയായ വിശ്വസ് സാരംഗും എം.എല്‍.എ രാമേശ്വര്‍ ശര്‍മയും മറ്റു ബി.ജെ.പി നേതാക്കളും ഒപ്പിട്ടിരുന്നു. വിര്‍ച്വല്‍ മാധ്യമ കൂടിക്കാഴ്ചയില്‍ കമല്‍നാഥ് ‘കൊറോണയുടെ ഇന്ത്യന്‍ വകഭേദം’ എന്ന് ഉപയോഗിച്ചു. ഈ പരാമര്‍ശം ഇന്ത്യയെ മോശമായി ചിത്രീകരിക്കും. കൂടാതെ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്യുമെന്നും പരാതിയില്‍ പറയുന്നു. ഇത്തരത്തില്‍ രാജ്യത്തിനെതിരെ മറ്റു രാജ്യക്കാരും പ്രതികരിക്കാന്‍ ഇടയായെന്നും പരാതിയില്‍ പറയുന്നു.
ആഗോളതലത്തില്‍ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും ബി.ജെ.പിയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡിനെ നേരിടാന്‍ പ്രധാനമന്ത്രിയും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കുമ്പോള്‍ കോണ്‍ഗ്രസ് തറ രാഷ്ട്രീയം കളിക്കുകയാണെന്നും ബിജെപി ആരോപിച്ചു.
Discussion about this post