രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 24 മണിക്കൂറിനിടെ തമിഴ്നാട്ടില്‍ 34,285 പുതിയ കേസുകളും, 468 മരണവും റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ പുതുതായി 22,758 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 588 പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. മഹാരാഷ്ട്രയില്‍ 24,136 പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 601 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. ആന്ധ്രയില്‍ 15,284 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
യുപിയില്‍ 3957 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയില്‍ 1568 പേര്‍ക്കും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു.ഇതോടെ ഡൽഹിയിലെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 2.14%മായി കുറഞ്ഞു. രാജ്യത്തെ കൊവിഡ് പോസിറ്റിവിറ്റി കുത്തനെ കുറഞ്ഞെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത പോസിറ്റിവിറ്റി നിരക്ക് 9.54%മാണ്. ദില്ലിയില്‍ 12ആം ക്ലാസ് പരീക്ഷ റദ്ദാക്കുകയോ അല്ലെങ്കില്‍ മുഴുവന്‍ കുട്ടികള്‍ക്കും വാക്സിനേഷന് നല്‍കുകയോ വേണമെന്ന് ദില്ലി സര്‍ക്കാര്‍ വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് വര്‍ഷത്തെ കുട്ടിയുടെ മാര്‍ക്കും ക്ലാസ് മാര്‍ക്കും പരിഗണിച്ചു മാര്‍ക്ക് നല്‍കണമെന്ന് ഡൽഹി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോഡിയ പറഞ്ഞു.പരീക്ഷ എഴുതണമെന്ന് താല്പര്യമുള്ള കുട്ടികള്‍ക്ക് അതിനുള്ള അവസരം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത 18 ജില്ലകളില്‍ ഹോം ഐസൊലേഷന്‍ നിര്‍ത്തലാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. ഈ ജില്ലകളില്‍ പോസിറ്റീവ് ആകുന്നവര്‍ ഹെല്‍ത്ത് സെന്ററുകളിലും സര്‍ക്കാര്‍ ഐസൊലേഷന്‍ വാര്‍ഡിലും അഡ്മിറ്റ് ചെയ്യുമെന്ന് ആരോഗ്യ മന്ത്രി രാജേഷ് ടോപ്പേ വ്യക്തമാക്കി.
Discussion about this post