സാധാരണ കാണുന്നതിനെക്കാൾ 14 ശതമാനം വലുപ്പവും 30 ശതമാനം തിളക്കവും കൂടുതലുണ്ടാകും ഇന്നത്തെ ചന്ദ്രന്. ഭൂമിയുടെ പ്രതലത്തിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യരശ്മികൾ വന്നുവീണ് ചുവപ്പുനിറവും കിട്ടും ഇന്ന് ചന്ദ്രന്.
ഇതിനു മുൻപു ചന്ദ്രഗ്രഹണവും സൂപ്പർ മൂണും ഒരുമിച്ചു വന്നത് 33 വർഷം മുൻപായിരുന്നു. 115 വർഷത്തിനിടെ ഈ ആകാശവിസ്മയം സംഭവിച്ചിട്ടുള്ളത് നാലുതവണ മാത്രമാണ്.
സൂര്യന്റെയും ചന്ദ്രന്റെയും മധ്യത്തിലായി ഭൂമി വരികയും ഭൂമിയുടെ നിഴല്‍ ചന്ദ്രന് മറയ്ക്കുകയും ചെയ്യുന്നതാണു ചന്ദ്രഗ്രഹണം. ഈ സമയത്ത് സൂര്യരശ്മികള്‍ ചന്ദ്രനിലേക്കു പതിക്കുകയും ചന്ദ്രന് ചുവപ്പു നിറത്തില്‍ കാണപ്പെടുകയും ചെയ്യും ഇതാണു ബ്ലഡ് മൂണ്‍ അഥവാ രക്ത ചന്ദ്രന് എന്ന പേരില്‍ അറിയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 14, 15, ഒക്ടോബര്‍ 8, ഇക്കൊല്ലം ഏപ്രില്‍ 4, സെപ്റ്റംബര്‍ 27, 28 എന്നി തിയതികളില്‍ ഇതു സംഭവിച്ചിരുന്നു. എന്നാല്‍ സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തില്‍ ചന്ദ്രന് ഭൂമിയോട് ഏറ്റവും അടുത്ത സ്ഥാനത്തായാകും എത്തുക. ഇതിനു മുന്‍പ് 1982ലേ ഇങ്ങനെയൊരു സാഹചര്യമുണ്ടായിട്ടുള്ളൂ. ജാഗ്രതാ നിര്‍ദേശം സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തില്‍ ചന്ദ്രന് ഭൂമിയോട് കൂടുതല്‍ അടുത്തു വരുന്നതിനാല്‍ ശക്തമായ വേലിയേറ്റത്തിനും, വേലിഇറക്കത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.അതിനാല്‍ തന്നെ കടലിലും കായലിലും ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി. തെക്കന്‍ ജില്ലകളില്‍ ശക്തമായ വേലിയേറ്റത്തിനൊപ്പം കടല്‍ ഉള്‍വലിയാനും സാധ്യതയുണ്ട്. രണ്ടു മീറ്റര്‍ ഉയരത്തില്‍ ശക്തമേറിയ തിരമാലകള്‍ക്കും കായലുകളിലും ജലനിരപ്പ് ഉയുരാന് ഇടയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. നാളെ മുതല്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കടലിലും കായലിലും ഇറങ്ങുന്നവര്‍ സൂക്ഷിക്കണമെന്നും മുന്നറിയിപ്പില്‍ സൂചിപ്പിക്കുന്നു. ദ്വീപുകളിലും വെള്ളം കയറാന്‍ ഇടയുണ്ടെന്നു പറയുന്നു. തീരദേശ ജില്ലകളിലെ ജില്ലാ കളക്ടര്‍മാര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്കിയിടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റും തുറക്കാനും ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post