കൊച്ചി: പത്ത് വര്‍ഷം കാമുകിയെ സ്വന്തം മുറിയില്‍ ഒളിപ്പിച്ചു താമസിപ്പിച്ച സംഭവം സോഷ്യൽമീഡിയയിൽ ചര്‍ച്ചാ വിഷയമാണ്. നിരവധി പേര് സംഭവത്തെ അപലപിച്ച് രംഗത്തെത്തി. സംഭവത്തില്‍ അധ്യാപിക കൂടിയായ ദേവിക എഴുതിയ കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുകയാണ്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:
18 വയസ്സില്‍ മേമയുടെ വീട്ടില്‍ പായസം കൊടുക്കാന്‍ പോയ പെണ്‍കുട്ടിയെ കാണാതാകുന്നു, വീട്ടുകാര്‍ പോലീസില്‍ അറിയിക്കുന്നു, 10 വര്‍ഷമായിട്ടും കേരള പോലീസിന് കേസിന്റെ തുമ്പു പോലും കിട്ടിയിട്ടില്ല, ആരുമൊട്ടും പിന്നീട് തിരക്കിയതുമില്ല, മകള്‍ മരിച്ചെന്ന് കരുതി വീട്ടുകാര്‍ ഇരുന്നു.
ഇതാ പത്തു വര്‍ഷത്തിനു ശേഷം അയല്‍വാസിയുടെ വീടിന്റെ കുടുസു മുറിയില്‍ നിന്നു പെണ്‍കുട്ടി വളര്‍ന്ന് വലുതായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു !
വീട്ടുകാര്‍ എതിര്‍ത്തതു കൊണ്ട്, മതത്തെ ഭയന്നതു കൊണ്ട് , ഇങ്ങനെയൊക്കെ ചെയ്യാന്‍ നിര്‍ബന്ധിതനായ ആ മഹാനായ ചെറുപ്പക്കാരനെ മാത്രം അന്നാട്ടില്‍ ഒരാളും സംശയിച്ചില്ല. വീട്ടുകാര്‍ വീടു പരിശോധിച്ചില്ല. പോലീസുകാര്‍ ചോദ്യം ചെയ്തില്ല.
ദുരൂഹമായ, തലക്ക് മൂളയുള്ള ഒരാള്‍ക്കും വിശ്വസിക്കാന്‍ സാധിക്കാത്ത, ഭ്രാന്ത് എന്നല്ലാതെ വിശേഷിപ്പിക്കാന്‍ കഴിയാത്ത, സങ്കല്പ്പിക്കാന് പോലും ആവാത്ത, സത്യമാണ് എങ്കില്‍ രണ്ടിനും കൗണ്‍സലിങ്ങ് നല്‍കേണ്ട,
ഒരു വൈകൃതത്തെ 21-ാം നൂറ്റാണ്ടിലെ മനുഷ്യര്‍ ഇതാ പ്രണയം എന്നു വിളിക്കുന്നു. മാധ്യമങ്ങള്‍ അമാനുഷിക പ്രേമം എന്ന് വാഴ്ത്തുന്നു. താജ്മഹല്‍ ഇവര്‍ക്ക് എഴുതി കൊടുക്കണമെന്നും , കാഞ്ചനയും മൊയ്ദീനും മാറി നില്‍ക്കണം എന്നും, റഹ്മാന് ഇക്കയെ പോലെ സ്നേഹിക്കുന്ന ഒരു പുരുഷനെ കിട്ടിയത് സജിതയുടെ ഭാഗ്യം എന്നും ഇതാണ് ഉദാത്ത പ്രണയം എന്നും കവിതകള്‍ എഴുതുന്നു.
തെറ്റാണെന്ന് പറയുന്നവരെ രണ്ടുപേരുടെ സ്വകാര്യതയില്‍ കടന്നുകയറിയവരെന്ന പേരില്‍ അക്രമിക്കുന്നു. പറയുന്നവരുടെ അര്‍ഹതയേയും അധികാരത്തേയും വളഞ്ഞിട്ട് ചോദ്യം ചെയ്യുന്നു.
എല്ലാത്തിനും ശേഷം സര്‍വ്വം സഹിയായ ദേവിയായി പെണ്ണിനെ ഒരിക്കല്‍ കൂടി പുനര്‍പ്രതിഷ്ഠ നടത്തി പുഷ്പവൃഷ്ടിയില്‍ അവസാനിക്കുന്നു. ഇടക്ക് പുട്ടിന് പീര പോലെ താലിയുടെ മാഹാത്മ്യവും , മതത്തിന്റെ മതില് കെട്ടും , സിസ്റ്റത്തിന്റെ അവസ്ഥയും തിരുകി കയറ്റുന്നു.
ഹ ഹ ഹ ഹ
ഒരു പെണ്ണിന് പത്ത് വര്‍ഷം ജീവിക്കാന്‍ നിന്നു തിരിയാന്‍ സ്ഥലമില്ലാത്ത വെളിച്ചമില്ലാത്ത ഒരു മുറിയും, ഭര്‍ത്താവിന്റെ മാത്രം ശാരീരികമായ സാന്നിദ്ധ്യവും മതിയെന്ന് സജിതയെ മറയാക്കി, മാതൃകയാക്കി, നിങ്ങള്‍ അങ്ങനെ നിഷ്കളങ്കമായി വിളിച്ചു പറഞ്ഞു സ്ഥാപിച്ചെടുക്കുമ്പോള് ഞങ്ങള്‍ ശരാശരി ബോധമുള്ള , അവനവനെ കുറിച്ച് ശക്തമായ ബോധ്യമുള്ള പെണ്ണുങ്ങള് മിണ്ടാതിരിക്കും എന്ന് സ്വപ്നം കാണുന്നുണ്ടോ ???
ഇത് സജിത എന്ന ഗതികെട്ട, ( അവളത് തിരിച്ചറിഞ്ഞോ ഇല്ലയോ എന്നല്ല ) ഒരുത്തന്റെ മാനസിക വൈകല്യത്തിന് , ഫ്രോഡ് മനോഭാവത്തിന്, ക്രൂരമായ സ്വാര്‍ത്ഥതക്ക് , മനുഷ്യാവാകാശ ലംഘനത്തിന് ഇരയായ പെണ്‍കുട്ടിയെ മാത്രം ബാധിക്കുന്ന കാര്യമല്ല.
അവളുടെ അടിമത്വത്തിനെ / ഭയത്തെ / കണ്ടീഷനിങ്ങിനെ / സ്റ്റോക്ക്ഹോം സിന്‍ഡ്രത്തെ / മാനസിക വൈകല്യത്തെ പ്രണയമെന്ന് പറഞ്ഞ് കൊട്ടിഘോഷിക്കുന്ന ഒരു സമൂഹത്തില്‍ വളരുന്നത് ഞങ്ങളുടെ കൂടി പെണ് മക്കളാണ്. പെണ്‍കുട്ടികളാണ്. ആണ് സുഹ്യത്തുക്കളാണ്. ഇതല്ല പ്രണയം എന്ന് നൂറു വട്ടം വിളിച്ച് പറയേണ്ടത് ഞങ്ങളുടെ ബാധ്യത തന്നെയാണ്. ഇങ്ങനെയാവരുത് ഒരു പ്രണയവും എന്ന് ഉറപ്പു വരുത്തേണ്ടത് ഏറ്റവും ഫണ്ടമെന്റലായ ഉത്തരവാദിത്വം ആണ് .
18 വയസിലെ ആ പെണ്‍കുട്ടിയുടെ ചിത്രം നിങ്ങള്‍ കണ്ടുവോ ??
തുടുത്ത മുഖവും ശരീരവും നെറ്റിയില്‍ ചന്ദനക്കുറിയും ആരോഗ്യവും പ്രസരിപ്പും ഉള്ള ആ പട്ടുപാവാടക്കാരി എങ്ങനെ ഇന്ന് 10 വര്‍ഷത്തിനിപ്പുറം മെലിഞ്ഞുണങ്ങി എല്ലൊട്ടി ‘തട്ടമിട്ട’ (അതുകൊണ്ട് താലിയുടെ മാഹാത്മ്യവും ഹൃദയം കൊണ്ടുള്ള പ്രണയവും ഒക്കെ തല്കാലം അവിടെ നില്ക്കട്ടെ ) ഒരു സ്ത്രീയായി മാറി ?
18 വയസ്സിൽ മേമയുടെ വീട്ടിൽ പായസം കൊടുക്കാൻ പോയ പെൺകുട്ടിയെ കാണാതാകുന്നു , വീട്ടുകാർ പോലീസിൽ അറിയിക്കുന്നു , 10…
Posted by ദേവിക എം എ on Thursday, June 10, 2021
Discussion about this post