കണ്ണൂര്‍: കണ്ണൂര്‍ കേളകത്ത് ഒരു വയസ്സുള്ള പെണ്കുഞ്ഞിനേൽക്കേണ്ടി വന്നത് ക്രൂര മര്‍ദ്ദനം. മരക്കഷ്ണം കൊണ്ട് ക്രൂരമായി പിഞ്ചുകുഞ്ഞിനെ മര്‍ദ്ദിച്ചുവെന്ന വിവരമാണ് പുറത്തു വരുന്നത്. കുഞ്ഞിന്റെ അമ്മൂമ്മ മാധ്യമങ്ങളോട് വെളിപ്പെടുത്തിയ കാര്യങ്ങള്‍ നടുക്കുന്നതാണ്. കണിച്ചാര്‍ പഞ്ചായത്തിലെ ചെങ്ങോത്താണ് സംഭവം.
വീടിനുള്ളില്‍ മൂത്രമൊഴിച്ചതിനാണ് ഒരുവയസുകാരിയെ രണ്ടാനച്ഛന് വിറകു കൊള്ളികൊണ്ട് അടിച്ച് മാരകമായി പരുക്കേല്‍പ്പിച്ചതെന്ന് അമ്മൂമ്മ വെളിപ്പെടുത്തിയത്.
കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ചെന്നും ഇവര്‍ പറയുന്നു. മരക്കഷ്ണം എടുത്തരാണ് രണ്ടാനച്ഛന് രതീഷ് കുഞ്ഞിനെ അടിച്ചത്. അടിയുടെ ശക്തിയില്‍ കുഞ്ഞിന്റെ തോളെല്ല് പൊട്ടിയെന്നും ഇവര്‍ പറയുന്നു. കുഞ്ഞിനെ പലപ്പോഴും കിടത്തിയിരുന്ന് തറയിലായിരുന്നു എന്നുമാണ് അമ്മൂമ്മ പറയുന്നത്.
കുഞ്ഞിന്റെ ഇടതു തോളിനു പുറമേ കൈയ്ക്കും പരുക്കുണ്ട്. ചുണ്ടിലും മുഖത്തും നീരുവന്നിട്ടുണ്ട്. പരുക്കേറ്റ കുഞ്ഞിനെ പേരാവൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയാണ് മുത്തശ്ശി, കുഞ്ഞിനെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. പരുക്കേറ്റിട്ട് രണ്ട് ദിവസമായിരുന്നു. മുഖത്തും ശരീരത്തും മര്‍ദനമേറ്റതിന്റെ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്
സംഭവവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം രണ്ടാനച്ഛന് കൊട്ടിയൂര്‍ പാലുകാച്ചി സ്വദേശി രതീഷ് (43) മാതാവ് രമ്യ (24) എന്നിവരെ കേളകം പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയാണ്. രതീഷിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരുമാസം മാത്രമേ ഇവര്‍ വിവാഹിതരായിട്ടുള്ളത്. ഇതിനിടെയാണ് ഈ ക്രൂര സംഭവം ഉ്ണ്ടായത്.
രണ്ട് ദിവസം ഫോണില്‍ ബന്ധപ്പെട്ടിട്ടും കുഞ്ഞിന്റെ വിവരം ലഭിക്കാതെ വന്നപ്പോള്‍ മുത്തശ്ശി അന്വേഷിച്ചു ചെല്ലുകയായിരുന്നു. അപ്പോഴാണ് പരുക്കേറ്റ നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്.
അതേസമയം പരുക്ക് ഗുരുതരമല്ലെന്നും കുഞ്ഞ് അപകടനില തരണം ചെയ്തതായും ഡോക്ടര്‍മാര്‍ അറിയിച്ചു. കേസില്‍ മനുഷ്യാവകാശ കമ്മിഷനും ഇടപെട്ടു.
Discussion about this post