രാജ്യദ്രോഹക്കേസിൽ നടി ഐഷ സുൽത്താനയോട് പൊലീസിനു മുന്നില്‍ ഹാജരാകാന്‍ ഹൈകോടതി നിര്‍ദേശം. ഈ മാസം 20-നകം ഹാജരാകാനാണ് നിർദ്ദേശം നൽകിയത്.
അതേസമയം ഐഷയുടെ ജാമ്യാപേക്ഷ വിധി പറയുന്നത് മാറ്റി. ഐഷയുടെ ജാമ്യാപേക്ഷയെ കോടതിയില്‍ എതിര്‍ത്ത കേന്ദ്രസര്‍ക്കാര്‍ ഐഷ കേന്ദ്രത്തെ ചൈനയുമായി താരതമ്യം ചെയ്തുവെന്നും ദ്വീപില്‍ ബയോവെപ്പണ്‍ ഉപയോഗിച്ചുവെന്ന് ആവര്‍ത്തിച്ച് പറഞ്ഞെന്നും പരാമര്‍ശിച്ചു. അതേസമയം പരാമര്‍ശം മനപൂര്‍വമായിരുന്നില്ലെന്നും ആ സമയത്തെ ആവേശത്തില്‍ സംഭവിച്ചുപോയതാണെന്നും ഐഷ കോടതിയില്‍ പറഞ്ഞു.
അറസ്റ്റുണ്ടായാല്‍ ലക്ഷദ്വീപില്‍ നിന്നുള്ള ഒരു അഭിഭാഷകന്റെ സഹായം തേടാനും ഐഷയ്ക്ക് അനുമതി നല്‍കണം. അറസ്റ്റിന്റെ വിവരം കോടതിയെ അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
Discussion about this post