ലഖ്നൗ: ഡല്‍ഹിയില്‍ അറസ്റ്റിലായ മതപരിവര്‍ത്തന സംഘത്തില്‍ നിന്നും പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ആയിരക്കണക്കിന് കുട്ടികളെയാണ് മതംമാറ്റിയതെന്നും ഇവരെ മനുഷ്യ ബോംബുകളാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും പിടിയിലായവര്‍ വ്യക്തമാക്കി. ഉത്തര്‍പ്രദേശ് ഭീകര വിരുദ്ധ സേനയോടാണ് ഇവരുടെ വെളിപ്പെടുത്തൽ.
സംസാര ശേഷിയും കേള്‍വി ശക്തിയുമില്ലാത്ത കുട്ടികളെയാണ് പ്രധാനമായും സംഘം ലക്ഷ്യമിട്ടിരുന്നത്. ഇവരെ മസ്തിഷ്ക പ്രക്ഷാളനം നടത്തിയാണ് കെണിയില്‍പ്പെടുത്തിയിരുന്നതെന്ന് അറസ്റ്റിലായ മുഫ്തി ഖ്വാസി ജഹാംഗീര്‍ അലം ഖാസ്മി, മുഹമ്മദ് ഉമര്‍ ഗൗതം എന്നിവര്‍ വെളിപ്പെടുത്തിയതായി അന്വേഷണ സംഘം അറിയിച്ചു. ഇവരില്‍ ഉമര്‍ ഗൗതം മാത്രം 1000ത്തിലധികം കുട്ടികളെയാണ് ഇസ്ലാമിലേക്ക് മതം മാറ്റിയത്.
ഇസ്ലാമിക് ദവ സെന്റര്‍ എന്ന സംഘടനയുടെ മറവിലാണ് മതപരിവര്‍ത്തന സംഘം പ്രവര്‍ത്തിച്ചിരുന്നത്. പാകിസ്ഥാന് ചാര സംഘടനയായ ഇന്റര്‍സര്‍വ്വീസ് ഇന്റലിജന്‍സിന്റെ ഫണ്ട് ഉപയോഗിച്ചാണ് സംഘടന പ്രവര്‍ത്തിച്ചിരുന്നതെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പാവപ്പെട്ട കുടുബങ്ങളിലെ ആളുകള്‍, തൊഴിലില്ലാത്ത യുവാക്കള്‍, ദിവ്യാംഗരായ കുട്ടികള്‍, സ്ത്രീകള്‍ എന്നിവരെ ലക്ഷ്യമിട്ടാണ് മതപരിവര്‍ത്തന സംഘം പ്രവര്‍ത്തിച്ചിരുന്നത്.
Discussion about this post