കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ അര്ജുന് ആയങ്കി അറസ്റ്റിൽ. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് കസ്റ്റംസ് അര്ജുന് ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അര്ജുന് സ്വര്‍ണക്കടത്തില്‍ നേരിട്ട് പങ്കുണ്ടെന്ന മുഹമ്മദ് ഷഫീഖിന്റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. ഷെഫീക്കിന്റെ ഫോണ്‍രേഖകളും മൊഴി ശരിവയ്ക്കുന്നുവെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു.
കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യല്‍. രാവിലെ 11 മണിയ്ക്ക് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ ഹാജരാകാന്‍ അര്ജുന് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു. അഭിഭാഷകര്‍ക്ക് ഒപ്പമാണ് അര്ജുന് എത്തിയത്.
രണ്ടര കിലോയോളം സ്വര്‍ണ്ണം കടത്തിയതിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായ മുഹമ്മദ് ഷഫീഖിന്റെ മൊഴി പ്രകാരം അര്ജുന് ആണ് സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകന്‍.
Discussion about this post