കൊച്ചി: സ്വര്‍ണകടത്ത് കേസിലെ പ്രധാന കണ്ണിയാണ് അര്ജുന് ആയങ്കിയെന്ന് കസ്റ്റംസ്. കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് കസ്റ്റംസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇന്നലെയാണ് അര്ജുന് ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.
മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ രാത്രി എട്ട് മണിക്കാണ് അര്‍ജുന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തിയത്. അര്‍ജുനെ 14 ദിവസം കസ്റ്റഡിയില്‍ വിട്ടുതരണമെന്നാണ് കോടതിയില്‍ ഏജന്‍സി ആവശ്യപ്പെട്ടിരിക്കുന്നത്.
സ്വര്‍ണ്ണകടത്തില്‍ അര്ജുന് മുഖ്യകണ്ണിയാണെന്ന് ഇപ്പോള്‍ തന്നെ വ്യക്തമായിട്ടുണ്ട്. ഇയാള്‍ കരിപ്പൂരില്‍ എത്തിയത് സ്വര്‍ണക്കടത്തിനാണെന്ന് തെളിയിക്കുന്ന നിരവധി ഡിജിറ്റല്‍ തെളിവുകള്‍ ഇതിനോടകം ശേഖരിച്ചു കഴിഞ്ഞിട്ടുണ്ട്.
സ്വര്‍ണക്കടത്തില്‍ നിരവധി ചെറുപ്പക്കാര്‍ക്ക് പങ്കുണ്ട്. സ്വര്‍ണം കടത്താനും കടത്തി കൊണ്ടു വന്ന സ്വര്‍ണം തട്ടിയെടുക്കാനും നിരവധി ചെറുപ്പക്കാരെ ഉപയോഗിക്കുന്ന സ്ഥിതിയാണ്.
Discussion about this post