കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്ജുന് ആയങ്കിക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് കസ്റ്റംസ് കോടതിയില്‍. ഭാര്യയുടെ മൊഴി പോലും അര്ജുന് പറഞ്ഞതിന് എതിരാണെന്നും കോടതിയെ കസ്റ്റംസ് അറിയിച്ചു.
രാഷ്ട്രീയ പാര്‍ട്ടിയുടെ മറവിലായിരുന്നു സ്വര്‍ണക്കടത്ത്. സോഷ്യല്‍മീഡിയയിലൂടെ യുവാക്കളെ ആകര്‍ഷിച്ച് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചു. അതിലൂടെയാണ് സ്വര്‍ണക്കടത്തിനുള്ള ഫണ്ട് കണ്ടെത്തിയത്. മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ നിന്നു ഇലക്ട്രോണിക് തെളിവുകള്‍ ലഭിച്ചെന്നും കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി.
അതേസമയം കസ്റ്റഡിയില്‍ എടുത്ത് രണ്ടാം ദിവസം നഗ്നനാക്കി മര്‍ദിച്ചെന്ന് അര്ജുൻ ആരോപിച്ചു. കസ്റ്റഡി കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കസ്റ്റംസിനെതിരേ അര്‍ജുന്റെ ആരോപണം.
അതേസമയം അര്ജുന് ആയങ്കിയെ ഏഴ് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്കി. കൂടാതെ കരിപ്പുര്‍ സ്വര്‍ണക്കടത്തിന് ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളായ കൊടി സുനിയുടേയും ഷാഫിയുടേയും സംരക്ഷണം ലഭിച്ചതായി കോടതിയില്‍ കസ്റ്റംസ് നല്കിയ കസ്റ്റഡി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് അര്ജുന് ആയങ്കിയെ കൊച്ചിയിലെ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ ഹാജരാക്കിയിരുന്നു. കൂടുതല്‍ അന്വേഷണം നടത്താന്‍ ആണ് അര്ജുന് ആയങ്കിയെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം കസ്റ്റംസ് കോടതിയില്‍ അറിയിച്ചത്.
Discussion about this post