കേരളത്തിൽ സ്ത്രീധനത്തിന്റെ പേരില്‍ ആത്മഹത്യകളും പീഡനങ്ങളും തുടര്‍ക്കഥയാകുകയാണ്. ഇതിനിടെ സമൂഹത്തിന് മാതൃകയാവുകയാണ് ഒരു വിവാഹം. ആലപ്പുഴ പണയില്‍ നടന്ന വിവാഹമാണ് വധുവിന് മാതാപിതാക്കൾ നല്കിയ സ്വര്‍ണം തിരിച്ചുനല്‍കി വ്യത്യസ്തമായത്.
നൂറനാട് പള്ളിക്കൽ ഹരിഹരാലയത്തിൽ കെ.വി. സത്യൻ- ജി. സരസ്വതി ദമ്പതിമാരുടെ മകൻ സതീഷ് സത്യനും നൂറനാട് പണയിൽ ഹരിമംഗലത്ത് പടീറ്റതിൽ ആർ. രാജേന്ദ്രൻ-പി. ഷീല ദമ്പതിമാരുടെ മകള്‍ ശ്രുതിരാജുമായുള്ള വിവാഹം വ്യാഴാഴ്ച പണയിൽ ദേവീക്ഷേത്രത്തില്‍ വച്ചാണ് നടന്നത്.
സ്വർണാഭരണങ്ങൾ അണിഞ്ഞ് വധു എത്തിയെങ്കിലും വിവാഹശേഷം സമ്മാനമായി നൽകിയ 50 പവന് സ്വർണം എസ്എൻഡിപി ശാഖായോഗം ഭാരവാഹികളുടെ സാന്നിധ്യത്തിൽ വധുവിന്റെ മാതാപിതാക്കൾക്കു കൈമാറുകയായിരുന്നു. നാദസ്വര കലാകാരനാണ് 28 കാരനായ സതീഷ്.
അതേസമയം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുനടന്ന വിവാഹത്തിൽ വരന്റെയും വധുവിന്റെയും ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണു പങ്കെടുത്തത്.
Discussion about this post