കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ അര്ജുന് ആയങ്കിക്ക് ജാമ്യം നല്‍കരുതെന്ന് ഹൈക്കോടതിയെ അറിയിച്ച് കസ്റ്റംസ്. അര്ജുന് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കസ്റ്റംസ് നിലപാട് വ്യക്തമാക്കിയത്.
സ്വര്‍ണക്കടത്തിനും മറ്റുള്ളവര്‍ കൊണ്ടുവരുന്ന സ്വര്‍ണം കവര്‍ച്ച ചെയ്യുന്നതിനും ഇയാള്‍ക്ക് കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രത്യേക ഗുണ്ടാ സംഘമുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് ഉപയോഗിച്ച് നവമാധ്യമങ്ങള്‍ വഴിയാണ് യുവാക്കളെ തന്റെ സംഘത്തിലേക്ക് ഇയാള്‍ ആകര്‍ഷിച്ചതെന്നും രാഷ്ട്രീയ കൊലപാതക കേസുകളിലെ ചിലരുടെ പേര് ഉപയോഗിച്ച് ആളുകളെ ഭീഷണിപ്പെടുത്തിയെന്നും കസ്റ്റംസ് വ്യക്തമാക്കി.
കള്ളക്കടത്തില്‍ തനിക്ക് പങ്കുണ്ടെന്ന് തെളിയിക്കാനുള്ള രേഖകള്‍ കസ്റ്റംസിന് കിട്ടിയിട്ടില്ലെന്നാണ് അര്ജുൻ പറയുന്നത്.
Discussion about this post