ടോക്കിയോ: ഒളിമ്പിക്സിൽ വെള്ളി നേടിയ മീരഭായ് ചാനുവിന് സ്വര്‍ണം ലഭിക്കാന്‍ സാധ്യത. വനിതകളുടെ 49 കിലോ വിഭാഗത്തില്‍ സ്വര്‍ണം നേടിയ ചൈനീസ് താരം ഉത്തേജകമരുന്ന് ഉപയോഗിച്ചുവെന്ന സംശയം ഉയര്‍ന്നതോടെയാണിത്.
ആദ്യഘട്ട പരിശോധനയ്ക്ക് ശേഷം ചൈനീസ് താരത്തോട് ടോക്കിയോയില്‍ തുടരാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു. രണ്ടാം പരിശോധനയ്ക്ക് ശേഷം ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടാകും.
സ്നാച്ചില്‍ 87 കിലോയും ജര്‍ക്കില്‍ 115 കിലോയും ഉയര്‍ത്തിയാണ് മീര വെള്ളി നേടിയത്.
Discussion about this post