ധാക്ക: ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പിലുണ്ടായ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്ക ദുരന്തത്തിലും ആറു പേര് മരിച്ചു. മരിച്ചവരില്‍ മൂന്നു പേര് കുട്ടികളാണ്. 5000 പേര്‍ക്ക് വീടുകൾ നഷ്ടപ്പെട്ടു. നിരവധി വീടുകള്‍ ഇപ്പോഴും വെള്ളത്തിലാണ്.
കോക്സ് ബസാര്‍ ജില്ലയിലെ അഭയാര്‍ഥി ക്യാമ്പിലാണ് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും നാശം വിതച്ചത്. ക്യാമ്പിനു തൊട്ടരികെ ഉരുള്‍പൊട്ടിയാണ് വീടുകളില്‍ വെള്ളം കയറിയത്.
മുളയും പ്ലാസ്റ്റിക്കും കൊണ്ട് കെട്ടിയുണ്ടാക്കിയ വീടുകളാണ് ക്യാമ്പിലുള്ളത്. ഇവ തകര്‍ന്നാണ് 5000ത്തോളം പേര് ഭവനരഹിതരായതെന്ന് ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ഥി ഏജന്‍സി (യു.എന്‍.എച്ച്.സി.ആര്) അറിയിച്ചു.
Discussion about this post