ബക്രീദിന് മൂന്നു ദിവസം ഇളവുകൊടുത്ത് ബാക്കിയെല്ലാ ദിവസവും പൂട്ടിയിട്ട് പിണറായിയുടെ മതേതരസർക്കാർ കേരളത്തിലെ കോവിഡ് കേസുകൾ ഇന്ത്യയിലെ മൊത്തം കേസുകളുടെ 50% ആക്കിയിട്ടുണ്ട് എന്നതാണിപ്പോൾ ഇന്ത്യ ചർച്ച ചെയ്യുന്ന വാർത്ത.
കേരളാ പ്രീണന മോഡൽ എന്ന് അസൂയക്കാർ പറയും.
റിലാക്സേഷൻ കൊടുത്തതിനൊന്നും എനിക്ക് വിരോധമില്ല.
പക്ഷേ എല്ലാദിവസവും വേണ്ടേ?
അല്ലാതെ തിരക്കു കൂടുന്ന ആഘോഷങ്ങൾക്ക് ഇളവുകൊടുത്തിട്ട് ബാക്കി ദിവസങ്ങൾ പൂട്ടിയിട്ട് നാട്ടാരുടെ അന്നം മുട്ടിക്കുന്ന ഇതാണോ കേരള മോഡൽ.
സ്വല്പം ലോജിക്കുപയോഗിച്ചുകൂടേ..
എന്നാൽ ഇടത് സാംസ്കാരികബുദ്ധിജീവികൾ ഒന്നും ഫേസ്ബുക്കിൽ പോലും ഇതിനെക്കുറിച്ച് മിണ്ടിയില്ല കേട്ടോ..
ഇന്ത്യയിൽ കോവിഡ് വരാൻ ചാൻസുണ്ട് എന്ന് കേട്ടപ്പോൾ തന്നെ CAA വിരുദ്ധ ആൾക്കൂട്ട സമരത്തിൽ പങ്കെടുത്ത കമ്മിയൊക്കെ ഒരാഴ്ച കഴിഞ്ഞ് വരാൻ പോകുന്ന പൊങ്കാല റദ്ദ് ചെയ്യണമെന്ന് പറഞ്ഞ് ഫേസ്ബുക്കിൽ പെരുന്നാളു കൂടിയത് ഓർക്കുന്നുണ്ടോ.. ഇപ്പോ ഇത്ര കേസുയർന്നിട്ടും ബലിപെരുന്നാളിന് ലോക്ഡൗൺ റിലാക്സ് ചെയ്ത വിജയനെ ഇവരാരെങ്കിലും വിമർശിച്ചു കണ്ടിരുന്നോ.. എന്നാൽ പൊങ്കാല നടത്താൻ അനുവദിച്ച ഇതേ വിജയനെ മതേതരന്മാർ വിമർശിക്കുകയും ചെയ്തിരുന്നു.
ഇതാണ്, ഈ ഇരട്ടത്താപ്പാണ് വർഗ്ഗീയത.
മലയാളികളെ ബാധിച്ചിരിക്കുന്ന ദുരന്തം എന്താണെന്നു വച്ചാൽ സെക്കുലറിസത്തിന്റെ മഹോന്നതന്മാരായ് കരുതുന്നവരുടെ ഇരട്ടത്താപ്പ് ഒരു ചർച്ചയാക്കാൻ പോലും താല്പര്യമില്ലാതെ ഭയപ്പെട്ട് മന്ദബുദ്ധിയായി സ്വയം അടയാളപ്പെടുത്തുന്നവരുടെ ഒരു കൂട്ടം ഉണ്ടായിരിക്കുന്നു എന്നതാണ്.
അവർ അന്തങ്ങളെന്നോ അന്തം സഹയാത്രികരെന്നോ അഭിമാനത്തോടെ അടയാളപ്പെടുത്തും.
അതിനു കാരണം ചരിത്രബോധമില്ലായ്മയും അതുമൂലം കമ്മികൾ എന്തോ മഹാന്മാരാണെന്നുള്ള ധാരണയും അതിൽ നിന്നും ലഭിയ്ക്കുന്ന സഖാവ് എന്ന പദത്തോടുള്ള കാല്പനികമായ ആകർഷണവും ഒക്കെയാണ്.
അങ്ങനെ ഏത് സുഡാപ്പിയും സഖാവ് ആയിനിന്ന് അഹങ്കരിക്കാൻ പാകത്തിൽ പരസ്പര സഹായ മൂല’ധനസംഘമായ് അവർ വളർന്നിട്ടുണ്ട്.
സാംസ്കാരികമേഖലയെ ഹൈജാക്ക് ചെയ്ത് സംഘികളെ വർഗ്ഗീയവാദികളാക്കി ഇവർ ആദ്യംതന്നെ ഒരു ചട്ടക്കൂട് പണിഞ്ഞുവച്ചിട്ടുണ്ട്.
പിന്നെ എളുപ്പമാണ്.
ഇവരുടെ മതേതര ഇരട്ടത്താപ്പിനെ വിമർശിക്കാൻ ഇവിടെ സംഘികളേ ഉള്ളല്ലോ.. അപ്പോൾ ദേ വർഗ്ഗീയവാദി പറയുന്നു, ആരും കേൾക്കരുത് എന്ന ഒരു പൊതുബോധം ആൾക്കൂട്ട മെഷീനറി ഉപയോഗിച്ച് തീർക്കും. പരിഹസിക്കും. കുറ്റപ്പെടുത്തും. പുച്ഛിക്കും. അപ്പോൾ ഇത് കാണുന്ന ദുർബല മനസ്കർ സംഘികൾ ഉന്നയിക്കുന്ന വിഷയം എടുക്കില്ല.
രണ്ടാമത് സംഘിയല്ലാത്ത ഒരാൾ ഇവരുടെ ഇരട്ടത്താപ്പിനെ വിമർശിച്ചാലോ, അപ്പോഴും ദേ ഇവൻ/ഇവൾ സംഘിയാണ്. അല്ലെങ്കിൽ സംഘി ചാരനാണ് എന്നു മുദ്രകുത്തും. സംഘി എന്നാൽ വർഗ്ഗീയവാദി ആണെന്ന് ആദ്യമേ മുദ്ര കുത്തിയല്ലോ..
സംഘി വർഗ്ഗീയവാദിയെ കൊന്നേക്കണം, വെറുക്കപ്പെട്ടവർ ആണവർ എന്നൊക്കെയുള്ള ആക്രോശവും സ്വല്പം ധൈര്യം സംഭരിച്ചു വരുന്ന ഈ ചെറുശതമാനം വിമർശകരുടെ വായടപ്പിക്കും.
രസകരമെന്തെന്നാൽ സംഘികൾ ഹിന്ദുത്വം പറയുന്നു അത് വർഗ്ഗീയത ആണെന്ന് പറയുന്ന, കോൺഗ്രസ്സുകാർക്ക് മുസ്ലിം ലീഗിന്റെ മുസ്ലിം വർഗ്ഗീയതയോ കമ്യൂണിസ്റ്റുകാർക്ക് ഐഎൻഎൽ ന്റെ മുസ്ലിം വർഗ്ഗീയതയോ പ്രശ്നമല്ലെന്നതാണ്. ഇവർക്ക് രണ്ടുകൂട്ടരും കേരളാ കോൺഗ്രസ്സിന്റെ ക്രിസ്ത്യൻ വർഗ്ഗബോധവും പ്രശ്നമല്ല. ഹിന്ദുക്കൾക്ക് പക്ഷേ വർഗ്ഗബോധം പാടില്ല.
ഈ ഇരട്ടത്താപ്പിനെതിരെ നട്ടെല്ലു നിവർത്തി സംസാരിയ്ക്കാൻ നമ്മുടെ സാംസ്കാരിക ബോധം ഹൈജാക്ക് ചെയ്യപ്പെട്ടതിനാലും കൂടുതൽ പേരും ഗൾഫ് പണത്തെ ആശ്രയിക്കുന്നതിനാലും സാധിക്കുന്നില്ല.
മതേതര രാജ്യത്തു നിന്ന് പോകുന്ന മതേതരനാറികൾ ഗൾഫിലെ സംഘികൾക്ക് അവരുടെ രാഷ്ട്രീയം കൊണ്ടുനടക്കുന്നതിന് പണി കൊടുക്കുന്നതിന് ഒരുളുപ്പുമില്ല. അപ്പോളവർക്കത് മുസ്ലിം രാജ്യവും അവിടെ പണിയെടുക്കുന്നവർ മുസ്ലിങ്ങളുടെ അടിമയും ആകും. ഇന്ത്യയ്ക്കാരൻ ഇന്ത്യക്കാരനോട് ഇത് ചെയ്യാമോ എന്ന ചോദ്യം ഒരു കമ്മിയും കൊങ്കിയും ചോദിക്കുകയുമില്ല. നട്ടെല്ലിനു ബലക്കുറവുണ്ടേ..
എന്നിട്ട് ഇതൊക്കെ കണ്ട് ഒരു ഹിന്ദുവോ ക്രിസ്ത്യാനിയോ ഈ സുഡാപ്പികൾക്കെതിരെ തിരിഞ്ഞാൽ അവനെ സംഘിയാക്കി, ഇസ്ലാമോഫോബിയക്കാരനാക്കി ചാപ്പകുത്താൻ ഈ നട്ടെല്ലില്ലാത്ത കമ്മിയും കൊങ്കിയും മുന്നിൽ കാണുകയും ചെയ്യും. അതാണ് അടിമത്തത്തിന്റെ ഒരു ലവൽ.
എന്നാലിന്ന് കാര്യങ്ങൾ മാറുന്നുണ്ട്. ആത്മാഭിമാനമുള്ളവർ സംഘി ആയിനിന്നോ, സംഘി ചാപ്പയെ തൃണവത്കരിച്ചോ ഈ കമ്യൂണിസ്റ്റ് സുഡാപ്പി അച്ചുതണ്ടിനെതിരെ സംസാരിക്കാൻ മുന്നോട്ട് വരുന്നു.
സത്യം പറഞ്ഞാൽ മതി എന്നതാണ് അവരുടെ അഡ്വാന്റേജ് എന്നതാണ് ഇതിലെ സൗന്ദര്യം.
Discussion about this post