ഡല്‍ഹി: അസം-മിസോറാം അതിര്‍ത്തി സംഘര്‍ഷം എത്രയും വേഗം പരിഹരിക്കണമെന്ന് ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്ക് നിർദ്ദേശം നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇരു മുഖ്യമന്ത്രിമാരുമായി ടെലിഫോണിൽ അമിത് ഷാ ചര്‍ച്ച നടത്തി.
‘കേന്ദ്ര ആഭ്യന്തരമന്ത്രിയുമായും അസം മുഖ്യമന്ത്രിയുമായും നടത്തിയ ടെലഫോണ്‍ സംഭാഷണത്തില്‍, അതിര്‍ത്തി പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ധാരണയായി’ മിസോറാം മുഖ്യമന്ത്രി സൊറാംതംഗ ട്വിറ്ററില്‍ കുറിച്ചു. പ്രകോപനപരമായ പോസ്റ്റുകള്‍ ഇടുന്നതില്‍ നിന്ന് മിസോറാം ജനത മാറിനില്‍ക്കണമെന്നും സാമൂഹ്യ മാധ്യമങ്ങളെ തെറ്റായി ഉപയോഗിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജൂലൈ 26ന് മിസോറാം-അസം അതിര്‍ത്തിയില്‍ നടന്ന ഏറ്റമുട്ടലില്‍ ആറ് അസം പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയ്ക്ക് എതിരെ മിസോറാം പൊലീസ് കേസെടുക്കുകയും ചെയ്തു. പിന്നാലെ ഒരുതരി അസം മണ്ണുപോലും വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞ് അസം മുഖ്യമന്ത്രിയും രംഗത്തെത്തി.
Discussion about this post